നെസ്തോറിയൻ സിദ്ധാന്തം
Part of a series on |
Christology |
---|
![]() |
കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസായിരുന്ന നെസ്റ്റോറിയസ് അവതരിപ്പിച്ച ക്രിസ്തുശാസ്ത്രനിലപാടാണ് നെസ്തോറിയൻ സിദ്ധാന്തം. യേശുവിൽ ദൈവ, മനുഷ്യസ്വഭാവങ്ങൾ വേറിട്ടു നിൽക്കുന്നുവെന്നാണ് ഈ സിദ്ധാന്തത്തിന്റെ പൊരുൾ. സ്വഭാവദ്വയം വേറിട്ടു നിന്നിരുന്ന യേശുവിലെ മനുഷ്യസ്വഭാവത്തിന്റെ മാത്രം മാതാവായി കന്യാമറിയത്തെ കണ്ട നെസ്തോറിയസ്, മറിയത്തിനു പരമ്പരാഗതമായി നൽകപ്പെട്ടിരുന്ന ദൈവമാതാവെന്ന*(Theotokos) വിശേഷണം നിരാകരിച്ചു.
- Theotokos എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം ദൈവത്തെ കൈകളിൽ വഹിച്ച ആൾ എന്ന് മാത്രമാണ്.
[൧] ഈ സിദ്ധാന്തത്തെ, അലക്സാണ്ഡ്രിയയിലെ മെത്രാൻ കൂറിലോസിനെപ്പോലുള്ള (സിറിൾ) സഭാനേതാക്കൾ നിശിതമായി എതിർത്തു. ക്രി.വ. 431-ലെ എഫേസോസ് ഒന്നാം സൂനഹദോസും 451-ലെ കൽക്കദോനിയ സൂനഹദോസും ഈ സിദ്ധാന്തത്തെ ശീശ്മയായി വിധിച്ചു തള്ളിയതോടെ നെസ്തോറിയസിന്റെ അനുയായികൾ മറ്റൊരു സഭാവിഭാഗമായി വേർപിരിഞ്ഞു. പിൽക്കാലത്ത് പല പ്രമുഖ നെസ്തോറിയന്മാരും പേർഷ്യയിലെ സസാനിയൻ സാമ്രാജ്യത്തിൽ ചെന്നെത്തി അവിടത്തെ പ്രാദേശികപൗരസ്ത്യസഭയുമായി കൂട്ടായ്മയിലായി. കാലക്രമേണ പേർഷ്യൻ സഭയുടെ വിശ്വാസവും നെസ്തോറിയന്റെ വിശ്വാസവും ഒന്നാണെന്ന് മനസ്സിലാവുകയും ചെയ്തതോടെ എതിരാളികള് പേര്ഷ്യന് സഭയെ നെസ്തോറിയൻ സഭ എന്ന് കളിയാക്കി വിളിച്ചു വന്നു. പിതാവായ ദൈവത്തിനോടുള്ള സമാനത നിലനിർത്താതെ സ്വയം ശൂന്യനായി അമർത്ത്യമായ ആത്മാവോടും മർത്ത്യമായ ശരീരത്തോടും കൂടി സംപൂർണ്ണ മനുഷ്യനായി സ്ത്രീയിൽ നിന്ന് ജാതനായവനാണ് ക്രിസ്തു. ഇവിടെ ദൈവഭാവം ഒട്ടുമേ ഇല്ല. ദൈവത്തിന് മരിക്കാൻ സാധിക്കില്ല. അതിനാൽ തന്നെ ക്രിസ്തു സംപൂർണ്ണ മനുഷ്യനാണ്. ദൈവം മനുഷ്യനായി അവതരിച്ചതാണ്. ഒരു ഉദാഹരണം പറയാം. എൻറെ വീട്ടിൽ ഒരു കുപ്പിയിൽ നിറയെ ഗംഗാ നദിയിലെ ജലം ഉണ്ട്. എന്ന് കരുതി എൻറെ വീട്ടിൽ ഗംഗാ നദി ഉണ്ട് എന്ന് പറയാൻ പാടുണ്ടോ! കുപ്പിയിലെ ജലം ഗംഗാ നദിയിലെ തന്നെ ആണ് താനും. ഇവിടെയും അത്തരത്തിൽ ആണ്. ദൈവം സംപൂർണ്ണ മനുഷ്യനായി അവതരിച്ചതാണ് അതിനാൽ തന്നെ ക്രിസ്തു സംപൂർണ്ണ മനുഷ്യനാണ്. ക്രിസ്തുവിന്റെ അമ്മ ദൈവത്തിന്റെ അമ്മ ആവുകയുമില്ല.
യേശുവിന്റെ പ്രകൃതികൾ[തിരുത്തുക]
യേശുവിന് ദൈവികവും മാനുഷികവുമായി രണ്ടു പ്രകൃതികളുണ്ടെന്നു വാദിക്കുന്ന പ്രകൃതിദ്വയവാദത്തിന്റെ (dyophysitism) വികസിതരൂപമാണ് നെസ്തോറിയൻ സിദ്ധാന്തം. അതിനോടു പ്രതികരിച്ച് പിന്നീടു രൂപപ്പെട്ടു വന്ന ഏകപ്രകൃതിവാദം (monophysitism), യേശുവിൽ ദൈവപ്രകൃതിമാത്രമേയുള്ളെന്നോ, ഏകപ്രകൃതിയിൽ യേശു ദൈവവും മനുഷ്യനും ആയിരിക്കുന്നെന്നൊ വാദിക്കുന്നു. പരസ്പരം ഇഴുകിച്ചേരാത്ത രണ്ടു പ്രകൃതികൾ യേശുവിലുണ്ടെന്നു നെസ്തോറിയന്മാർ വാദിക്കുമ്പോൾ, ദൈവപ്രകൃതി മാത്രമുള്ളതിനാലോ മനുഷ്യപ്രകൃതി ദൈവപ്രകൃതിയിൽ ലയിച്ചിരിക്കുകയാലോ യേശു ഒരു പ്രകൃതി മാത്രമുള്ളവനാണെന്ന് ഏകപ്രകൃതിവാദികൾ കരുതുന്നു. നെസ്തോറീയ ക്രിസ്തുശാസ്ത്രത്തിന്റെ ഹ്രസ്വമായ ഒരു നിർവചനം ഇങ്ങനെയാണ്: "തന്നിൽ ജീവിക്കുന്ന ദൈവപുത്രനുമായി ഏകീഭവിക്കാതെ ഒന്നായിരിക്കുന്ന യേശുകിസ്തുവിൽ ഒരുസത്തയും ഒരുപ്രകൃതിയും മാത്രമേയുള്ളു; അതു മാനുഷികമാണ്"[1] കൽക്കദോനിയയിലെ സൂനഹദോസ്, നെസ്തോറിയൻ വാദത്തേയും ഏകപ്രകൃതിവാദത്തേയും ഒന്നുപോലെ അപലപിച്ചു. ആധുനിക പൗരസ്ത്യ ഓർത്തഡോക്സ് സഭകൾ യേശുവിന്റെ മനുഷ്യപ്രകൃതി ദൈവപ്രകൃതിയിൽ ലയിച്ചിരിക്കുന്നുവെന്ന നിലയ്ക്കുള്ള ഏകപ്രകൃതിവാദം പിന്തുടരുന്നു.
ചരിത്രം[തിരുത്തുക]
പേർഷ്യയിൽ കുടിയേറിയ നെസ്തോറിയൻ പണ്ഡിതന്മാർ, നെസ്തോറിയസിന്റേയും ശിഷ്യന്മാരുടേയും സിദ്ധാന്തങ്ങളെ വികസിപ്പിച്ചു. മെസോപ്പോത്തേമിയയിൽ എദേസായിലുണ്ടായിരുന്ന നെസ്തോറിയൻ പാഠശാല ക്രി.വ. 489-ൽ പേർഷ്യൻ നഗരമായ നിസിബിസിലേക്കു പറിച്ചു നടപ്പെടുകയും "നിസിബിസ് വിദ്യാലയം" എന്ന പേരിൽ പ്രസിദ്ധമാവുകയും ചെയ്തു. പൗരസ്ത്യസഭ യൂറോപ്പിലും പേർഷ്യയ്ക്കു പുറത്ത് ഏഷ്യയുടെ മറ്റുഭാഗങ്ങളിലും വളരാൻ തുടങ്ങിയതോടെ, ക്രിസ്ത്വബ്ദം ഏഴാം നൂറ്റാണ്ടു മുതൽ പേര്ഷ്യന് സഭ വീണ്ടും ശക്തി പ്രാപിച്ചു. എങ്കിലും പൗരസ്ത്യസഭയുമായി ഐക്യപ്പെട്ടിരുന്ന സഭകൾ എല്ലാം പേര്ഷ്യന് ക്രിസ്തുശാസ്ത്രം പിന്തുടർന്നിരുന്നു എന്നു പറയുക വയ്യ; നെസ്തോറിയസിനെ മാനിക്കുന്ന പേര്ഷ്യന് സഭ നെസ്തോറിയൻ സിദ്ധാന്തത്തെ അതിന്റെ മൂലരൂപത്തിൽ അംഗീകരിക്കുന്നു..
കുറിപ്പുകൾ[തിരുത്തുക]
൧ ^ നെസ്തോറിയൻ ക്രിസ്തീയതയിൽ മറിയം ക്രിസ്തുമാതാവ് (Christotokos) മാത്രമാകുന്നു.
അവലംബം[തിരുത്തുക]
- ↑ Martin Lembke, lecture in the course "Meetings with the World's Religions", Centre for Theology and Religious Studies, Lund University, Spring Term 2010.