നിധി ചാല സുഖമാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ രചിച്ച അതിപ്രസിദ്ധമായ ഒരു കർണ്ണാടകസംഗീതകൃതിയാണ് നിധി ചാല സുഖമാ (Nidhichala sukhama). കല്യാണി രാഗത്തിൽ രചിച്ച ഈ കൃതിയിൽ സമ്പത്ത് നേടുന്നതാണോ രാമനെ ഭജിക്കുന്നതാണോ കൂടുതൽ സുഖം എന്ന് അന്വേഷിക്കുന്നു.

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

നിധിചാല സുഖമാ രാമുനി സ-
ന്നിധിസേവ സുഖമാ നിജമുഗബൽക്കു മനസാ---

അനുപല്ലവി[തിരുത്തുക]

ദധിനവനീതക്ഷീരമുലു രുചിയോദാശ-
രഥിധ്യാനഭജനസുധാരസരുചിയോ?

ചരണം[തിരുത്തുക]

ദമശമമനു ഗഗാസ്നാനമു സുഖമാ കർ-
ദ്ദമദുർവ്വിഷയകൂപസ്നാനമു സുഖമാ
മമതാബന്ധനയുത നരസ്തുതി സുഖമാ
സുമതിത്യാഗരാജനതുനി കീരത്തനസുഖമാ.

അർത്ഥം[തിരുത്തുക]

സത്യസന്ധമായി പറയൂ മനസേ, ഏതാണ് പൂർണ്ണമായ സുഖം: രാമന്റെ ദർശനവും അവിടത്തെ നാമങ്ങളും ധ്യാനങ്ങളോ അതോ കുറെ ധനം ഉണ്ടാക്കുന്നതോ? ഏതാണ് കൂടുതൽ രുചികരം: പാലിന്റെയും വെണ്ണയുടെയും തൈരിന്റെയും രുചിയോ അതോ രാമനെ ആരാധിക്കുമ്പോൾ ലഭിക്കുന്ന അമൃതുസമാനമായ രുചിയോ? ഗംഗയിൽ കുളിക്കുമ്പോൾ ലഭിക്കുന്ന സുഖമോ അതോ ഈ ലൗകികലോകത്തെ മാലിന്യമാർന്ന കിണറിൽക്കിടന്നു പുളയ്ക്കുമ്പോൾ ലഭിക്കുന്ന സുഖമോ? രാമന്റെ നാമം ഭജിക്കുമ്പോൾ ലഭിക്കുന്ന സുഖത്തിന്റെ അടുത്തെത്തുമോ ഏതെങ്കിലും നൈമിഷികജീവിയായ മനുഷ്യന്റെ നാമം സ്തുതിക്കുമ്പോൾ?[1]

പശ്ചാത്തലം[തിരുത്തുക]

ത്യാഗരാജസ്വാമികൾ തന്നെസ്തുതിച്ച് പാടണമെന്ന് തഞ്ചാവൂരിലെ ശരഭോജി രാജാവിന് ഒരാഗ്രഹം തോന്നി. പ്രതിഫലമായി ധാരാളം സ്വർണ്ണവും വാഗ്ദാനം ചെയ്തുകൊണ്ട് തന്റെ ഉദ്യോഗസ്ഥരെ അദ്ദേഹം സ്വാമികളുടെ അടുത്തേക്ക് അയച്ചു. എന്നാൽ അവരുടെ മുന്നിൽ ആദ്ദേഹം ഈ പാട്ടു പാടുകയും അവർ മടങ്ങിപ്പോയെന്നുമാണ് കഥ. പിന്നീട് ത്യാഗരാജൻ പാടുന്നതുകേൾക്കാൻ രാജാവ സ്വാമികളുടെ വീട്ടിലേക്ക് വരികയാണ് ഉണ്ടായതത്രേ.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിധി_ചാല_സുഖമാ&oldid=3635400" എന്ന താളിൽനിന്ന് ശേഖരിച്ചത്