കിഴാനെല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട്
കേരളത്തിലെ പ്രമുഖനായ സംസ്കൃത-വേദപണ്ഡിതനായിരുന്നു കിഴാനെല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട്(ജൂൺ 1920 - 24 ജനുവരി 2013).
ജീവിതരേഖ[തിരുത്തുക]
1920 ജൂണിൽ ഒറ്റപ്പാലത്തിനടുത്ത് കീഴാനെല്ലൂർ ഇല്ലത്ത് ജനിച്ചു. തറവാട് വിഭജിച്ചു കിട്ടിയ തുകയുമായി, 1936ൽ വേദം പഠിക്കാനായി നാടുവിട്ട് ചെന്നൈയിലെത്തി. ആര്യസമാജം പ്രവർത്തകനായി. പണ്ഡിറ്റ് വേദബന്ധു ശർമ്മയുടെ സഹായത്തോടെ ലാഹോർ ഗുരുദത്ത ഭവൻ വിദ്യാലയത്തിൽ ബ്രഹ്മചാരിയായി ചേർന്നു. സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി, മറാഠി, ഗുജറാത്തി, പുസ്തൊ, ബലൂചി, പാലി മുതലായ ഭാഷകളിലും പരിജ്ഞാനം നേടി. ഇന്ത്യാ-പാക് വിഭജനകാലത്ത് പാകിസ്താനിലായിരുന്ന പരമേശ്വരൻ നമ്പൂതിരിപ്പാട് ആക്രമണം രൂക്ഷമായപ്പോൾ കൈയിൽകിട്ടിയ വൈദികഗ്രന്ഥങ്ങൾ തലച്ചുമടായി, ഒളിച്ചുകടന്ന് കറാച്ചിയിലും പിന്നീട് മുംബൈയിലും എത്തി.[1] ഇന്ത്യാ വിഭജനശേഷം നാട്ടിലെത്തി. ഒറ്റപ്പാലം ഹൈസ്കൂളിലും പിന്നീട് പാതായ്ക്കര സ്കൂളിലും ഹിന്ദി അധ്യാപകനായി. വൈദിക സാഹിത്യ സംബന്ധിയായി നിരവധി ലേഖനങ്ങൾ ഇദ്ദേഹം മലയാളത്തിൽ രചിച്ചിട്ടുണ്ട്.
കൃതികൾ[തിരുത്തുക]
- പണ്ഡിറ്റ് രഘുനന്ദൻ ശർമയുടെ വൈദിക സമ്പത്തെന്ന ഗ്രന്ഥം മലയാളത്തിലേക്ക് തർജമചെയ്തു.
- യജുർവേദത്തിന് ദയാനന്ദ സരസ്വതി എഴുതിയ ഭാഷ്യം മലയാളത്തിലേക്ക് തർജമചെയ്തു
പുരസ്കാരങ്ങൾ[തിരുത്തുക]
- മഹിർഷി ദയാനന്ദ പുരസ്കാരം 2012
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-07-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-01-25.