ആനക്കാംപൊയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആനയ്ക്കാംപൊയിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആനക്കാംപൊയിൽ

ആനക്കാംപൊയിൽ
11°26′16″N 76°03′39″E / 11.437702°N 76.060903°E / 11.437702; 76.060903
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനം(ങ്ങൾ) പഞ്ചായത്ത്‌
മെമ്പർ ബിന്ദു ജെയിംസ്
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
673603
+0495
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ അരിപ്പാറ വെള്ളച്ചാട്ടം, വെള്ളരിമല, ആനക്കാംപൊയിൽ പള്ളി
അരിപ്പാറ വെള്ളച്ചാട്ടം (2)
Aripara വെള്ളച്ചാട്ടം

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു മലയോര ഒരു ഗ്രാമമാണ് ആനക്കാംപൊയിൽ.

ഭൂമിശാസ്ത്രം[തിരുത്തുക]

കോഴിക്കോട് ജില്ലയിൽ പശ്ചിമഘട്ട മലനിരകളുടെ പടിഞ്ഞാറു ഭാഗത്തായി, വടക്ക് നീലമലയും, കിഴക്ക് വെള്ളരിമലയും, തെക്ക് മരുതും കോട്ട് മലയും ചുറ്റിനിൽക്കുന്നതും, ഇരുവഴിഞ്ഞിപുഴയുടെ ഇരുകരകളിലുമായി മാവാതുക്കൽ, ചെറുശ്ശേരി, ആനക്കാംപൊയിൽ, കരിമ്പ്, നടുക്കണ്ടം, മുത്തപ്പൻപുഴ, കണ്ടപ്പൻചാൽ എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ആനക്കാംപൊയിൽ.


ചരിത്രം[തിരുത്തുക]

രണ്ടാം ലോകമഹായുദ്ധത്തിന്റെ ബാക്കിപത്രമെന്നോണം നാട്ടിലെങ്ങും പട്ടിണിയും, തൊഴിലില്ലായ്മയും അതുമൂലമുണ്ടായ വലിയ സാമൂഹ്യ പ്രതിസന്ധിയും തിരുവിതാംകൂറിലെ ജനങ്ങളെ പ്രത്യേകിച്ച് ക്രിസ്ത്യാനികളെ ആശങ്കാകുലരാക്കി. വറുതിയുടെ ഈ കാലത്തെ അതിജീവിക്കുന്നതിനായി അവരുടെ ചിന്തകൾ ഉണർന്നതിന്റെ ഫലമായി, 'കാനാൻ' ദേശമന്വേഷിച്ചുള്ള പൂർവികരുടെ പ്രയാണം സ്വന്തം ദേശത്തെയും, ഭവനത്തെയും ഉപേക്ഷിച്ചുള്ള ഒരു യാത്രയ്ക്ക് അവരെ നിർബന്ധിച്ചു കേരളത്തിന്റെ ഏതാണ്ട് തെക്കുഭാഗത്ത് താമസിച്ചിരുന്ന തിരവിതാംകൂറുകാർ കിഴക്കോട്ടും, വടക്കോട്ടും തെക്കോട്ടും നീങ്ങി കിഴക്കോട്ട് പോയവർ ഹൈറേഞ്ചിലും വടക്കോട്ട് പോയവർ മലബാറിലും തെക്കോട് പായവർ നെടുമങ്ങാട് താലൂക്കിലും എത്തിച്ചേർന്നു. മലബാറിന്റെ ചരിത്രം ഇവിടെ ആരംഭിക്കുന്നു........ മലബാറിലേക്ക് പോന്നവർ മണ്ണാർക്കാട്, ഇരിട്ടി പരാവൂർ, കുറ്റ്യാടി, മുക്കം തുടങ്ങിയ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്ത് പുതിയ സ്ഥലങ്ങൾ തേടുകയും, നേടുകയും ചെയ്തു. 1926ൽ കുറ്റ്യാടിക്കടുത്ത് കൃഷിക്കാർ എത്തിയിരുന്നു എന്ന് കരുതപ്പെടുന്നു. 1930ൽ കുളത്തുവയൽ പ്രദേശത്തും 1931ൽ മരുതോങ്കരയിലും 1940ൽ കോടഞ്ചേരി, തിരുവമ്പാടി പ്രദേശങ്ങളിലും തിരുവിതാംകൂറിൽ നിന്നും ധാരാളം ആളുകൾ എത്തിച്ചേരുകയും സ്ഥലം വാങ്ങി കൃഷി ആരംഭിക്കുകയും ചെയ്തു, മണലേടത്ത് തറവാടിന് കോട്ടയം രാജാവിൽ നിന്നും ജന്മാവകാശമായി കിട്ടിയ സ്ഥലമായിരുന്നു തിരുവമ്പാടി വില്ലേജിൽ ഉൾപ്പെട്ട സ്ഥലങ്ങൾ, മണലേടത്തുകാരിൽ നിന്നും, മുക്കത്തെ ഹാജിമാർ തിരുവമ്പാടി, കൂടരഞ്ഞി, പുന്നക്കൽ പ്രദേശങ്ങൾ ഓടചാർത്തായി വാങ്ങി വനവിഭവങ്ങൾ ശേഖരിച്ചിരുന്നു. പുല്ലൂരാംപാറയ്ക്കു കിഴക്കുള്ള മരുതുംകോട് മലവാരത്തിൽ ഉൾപ്പെട്ട നീരൊഴുക്കുള്ള സ്ഥലങ്ങൾ കൊയപ്പത്തൊടി മൊയിതീൻകുട്ടി ഹാജി എന്നയാൾ ഓടചാർത്തായി വാങ്ങി തന്റെ കാര്യസ്ഥനായ അബുഹാജി മുഖാന്തിരം എസ്റ്റേറ്റ് ആക്കി മാറ്റുവാൻ ആരംഭിച്ചു. തുടർന്ന് മദിരാശി സർക്കാരിൽ നിന്നും എം പി.പി എഫ് നിയമപ്രകാരം മരം മുറിച്ചു മാറ്റുന്നതിനുള്ള അനുമതി വാങ്ങി മരംമുറിച്ചു കടത്തുവാൻ ആരംഭിച്ചു. അതിനായി ധാരാളം കൂപ്പ് റോഡുകളും നിർമിച്ചു. മരം മുറിച്ചുമാറ്റിയ പ്രദേശങ്ങൾ അവർക്കുപകാരമില്ലാതിരുന്ന അവസര ത്തിലാണ് തിരുവിതാംകൂറിൽ നിന്നും ആളുകൾ കൃഷി സ്ഥലമന്വേഷിച്ച് ഇവിടേക്ക് വരുന്നത്. അങ്ങനെ കൊയപ്പത്തൊടി മൊയ്തീൻകുട്ടി ഹാജിയിൽ നിന്നും മരം മുറിച്ചുമാറ്റിയ കാലിസ്ഥലങ്ങൾ വിലക്കുവാങ്ങിയാണ് കർഷകർ ഇവിടെ കൃഷി ആരംഭിച്ചത് അവർ അനുഭവിച്ച പട്ടിണി മാറ്റുന്നതിനുള്ള കപ്പ, നെല്ല് എന്നിവയാണ് ആദ്യം കൃഷി ചെയ്തിരുന്നത്

1952 ൽ കല്ലോലിക്കൽ അവുത എന്നയാൾ ആനക്കാംപൊയിൽ തോടിന്റെ പടിഞ്ഞാറുവശത്തുള്ള സ്ഥലം വാങ്ങി വാസമുറപ്പിച്ചു. തുടർന്ന് പാറത്തോട് ഭാഗത്ത് തുണ്ടിയിൽ കൊച്ചേട്ടൻ (ജോസഫ്), പാട്ടത്തിൽ ജോസഫ് നെടുങ്കല്ലേൽ ജോസഫ്, വരകുകാലയിൽ തോമസ്, മുതുകുറ്റി ജോസഫ്എന്നിവയും ആനക്കാംപൊയിൽ ഭാഗത്ത് തിരുവില്ലാലുങ്കൽ രാഘവൻ, മണ്ണുകുശുമ്പിൽ മോസഫ്, പാറടി വർക്കി, വടക്കേപ്പുറത്ത് വർഗ്ഗീസ്, മുഖാലയിൽ പാപ്പച്ചൻ തുടങ്ങി 25ലധികം കുടുംബങ്ങൾ ഇവിടെ സ്ഥലം വാങ്ങി വാസമുറപ്പിച്ചു. കരിമ്പ്, നടുക്കണ്ടം പ്രദേശങ്ങളിൽ ആളുകൾ സ്ഥലം വാങ്ങി വാസമുറപ്പിച്ചതും 1958-59 കാലഘട്ടത്തിലാണ് കരിമ്പ് പ്രദേശത്ത് കളപ്പുരക്കൽ ജോസഫ്, ചെറുവേലി ജോസഫ് പാമ്പാറ ദേവസ്യ, കണിയാകണ്ടത്തിൽ മൈക്കിൾ എന്നിവരും നടുക്കണ്ടം ഭാഗത്ത് വട്ടപ്പാറ ജോസഫ് മഴുവഞ്ചേരി ജോസഫ്, പെരുമ്പള്ളിൽ തോമസ്, കൊച്ചുപറമ്പിൽ കൊച്ച്, അടപ്പൂർപുത്തൻപുര ജോർജ്, പുതുപ്പറമ്പിൽ മത്തായി, പഴവീട്ടിൽ തോമസ് എന്നി വരും സ്ഥലം വാങ്ങി സ്ഥിരതാമസമാരംഭിച്ചു.

എന്നാൽ പകർച്ചവ്യാധികളും, കാട്ടുമൃഗങ്ങളുടെ ശല്യവും, കാലാവസ്ഥാവ്യതിയാനങ്ങളും പല കുടുംബങ്ങളെയും നാമാവശേഷമാക്കി. പ്രതി കൂല് സാഹചര്യങ്ങളിൽ പിടിച്ചുനിന്നവർ കഠിനാദ്ധ്വാനത്തിന്റെയും, ഈശ്വര വിശ്വാസത്തിന്റെയും ഉത്തമസാക്ഷികളായി. കാരണം ഈ പ്രദേശത്ത് ആദ്യ കാലങ്ങളിൽ എത്തിച്ചേർന്ന കുടുംബങ്ങൾ അനുഭവിച്ച കഷ്ടതകൾ മലബാറിലെ മറ്റേതൊരു പ്രദേശത്തുള്ളവർ അനുഭവിച്ചതിനേക്കാൾ അധികമായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തിരുവിതാംകൂറിന്റെ വിവിധഭാഗങ്ങളിൽ നിന്നും തുമ്പയും, വാക്കത്തിയും ഉൾപ്പെടെയുള്ള കൃഷി ആയുധങ്ങളും, വസ്ത്രങ്ങൾ നിറച്ച തടിപ്പെട്ടിയും, കൊച്ചുകുട്ടികൾ മുതൽ വൃദ്ധരായ മാതാപിതാക്കൾ വരെ ഉൾപ്പെടുന്ന കുടുംബങ്ങൾ, ട്രെയിൻമാർഗ്ഗം കോഴിക്കോട് എത്തിച്ചേർന്ന്, മുക്കത്തെക്കുള്ള ബസ് ടിക്കറ്റ് ലഭിക്കുന്നതിനായി ഒരു ദിവസമെങ്കിലും കോഴിക്കോട് താമസമാക്കേണ്ടി വന്നിരുന്നു വെന്നത് ഇന്നിന്റെ തലമുറക്ക് അവിശ്വസനീയമായി തോന്നാം. 90 പൈസയുള്ള ടിക്കറ്റ് കരിഞ്ചന്തയിൽ നിന്നും ലഭിച്ചിരുന്നത് അതിന്റെ ഇരട്ടി വിലയ്ക്കായിരുന്നു ആദ്യമൊക്കെ ബസ് കൽക്കരി ഇന്ധനമായി ഉപയോഗിച്ചായിരുന്നു ഓടിയിരുന്നത് കോഴിക്കോടുനിന്ന് കൽക്കരി കത്തിച്ചോടുന്ന ബസ് കുന്ദമംലത്ത് വന്ന് വീണ്ടും കൽക്കരി സ്വീകരിച്ചാണ് യാത്ര. ചെത്തുകടവ് പുഴക്ക് അന്ന് പാലമുണ്ടായിരുന്നില്ല. ആയതിനാൽ ബസ് ചങ്ങാടത്തിൽ കയറ്റി പുഴ കടത്തിയാണ് മുക്കം വരെ ഓടിച്ചിരുന്നത്. മുക്കത്ത് എത്തിയാൽ അഗസ്ത്യമുഴി കടവിൽ തോണി കടന്നശേഷം നടന്ന് വേണമായിരുന്നു ആനക്കാംപൊയിലിൽ എത്തിച്ചേരുവാൻ. ചിലർ അടിവാരത്ത് ബസ്സിറങ്ങി ചെമ്പുകടവ് വഴിയും ആനക്കാംപൊയിലിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.

ആദ്യകാല കൃഷിക്കാർ മുക്കത്ത് വരുമ്പോൾ താമസമാക്കിയിരുന്നത് കൊറ്റങ്ങൽ അച്ചുതന്റെ വീട്ടിലായിരുന്നു. അവർക്ക് താമസിക്കുവാനും വിശ്രമിക്കുവാനും ആ മനുഷ്യസ്നേഹി, കറയില്ലാത്ത സ്നേഹവും സേവനവും നൽകിയിരുന്നു രോഗികൾക്ക് മരുന്നും, ശുശ്രൂഷയും സൗജന്യമായിരുന്നു ഇന്നത്തെ പ്രശസ്തയായ കാഞ്ചനമാലയുടെ പിതാവായിരുന്നു ആ ഹൃദയാലു. 1955 കാലഘട്ടത്തിൽ താഴെ തിരുവമ്പാടിയിൽ തോണിമാർഗ്ഗം എത്തിക്കുന്ന നിത്യോപയോഗ സാധനങ്ങൾ തലച്ചുമടായി തിരുവമ്പാടി പുല്ലൂരാംപാറ സ്ഥലങ്ങളിൽ എത്തിച്ചിരുന്നു. ആനക്കാംപൊയിലുകാർ സാധനങ്ങൾ വാങ്ങിയിരുന്നത് അവിടെനിന്നായിരുന്നു. 1960ൽ പാറത്തോടിൽ പ്ലാക്കൂട്ടത്തിൽ കുട്ടായി എന്ന ആൾ താമസവും കച്ചവടവും ആരംഭിച്ചത്. ആനക്കാംപൊയിലുകാർക്ക് വലിയ ആശ്വാസമായി. 1962ൽ പേക്കാക്കുഴിയിൽ ജോൺ എന്നയാൾ, ഓടപൊയിൽ മുതൽ ചെറുശ്ശേരി വരെയുള്ള 200 ഏക്കർ സ്ഥലം വിലക്കുവാങ്ങി വിൽപ്പന നടത്തി യെതിനെത്തുടർന്ന് ചെറുശ്ശേരി, ഓടപ്പൊയിൽ ഭാഗത്ത് ധാരാളം കുടുംബങ്ങൾ വന്ന് വാസമുറപ്പിച്ചു. ഇതേ കാലഘട്ടത്തിൽ കാക്കനാട്ടുകാരും, മണ്ണൂക്കുശുമ്പിൽ കുടുംബവും താമസിക്കുന്ന ഭാഗത്ത് കൊച്ചിലാത്ത് വർഗ്ഗീസ് (പാപ്പച്ചി സാർ), ഒരു ചെറിയ സ്റ്റേഷനറി കടയും, പാറടി വർക്കി എന്ന ആളുടെ പറമ്പിലെ മാവിൻ ചുവട്ടിൽ ഒരു ഷെഡ് കെട്ടി മലവാരംപിള്ള എന്നയാൾ ഒരു മക്കാനി(ചായക്കട)യും ആരംഭിച്ചതോടെ അവിടെ ആനക്കാംപൊയിൽ അങ്ങാടി രൂപം കൊണ്ടു. കൊച്ചിലാത്ത് വർഗീസിന്റെ കടയിൽ ഒരു പോസ്റ്റ് ബോക്സ് സ്ഥാപിച്ചതും, ആദ്യത്തെ പോസ്റ്റ് മാസ്റ്ററായി ഇദ്ദേഹം സേവനം അനുഷ്ഠിച്ചതും ഇക്കാലത്താണ് മലവാരംപിള്ളയുടെ മക്കാനിയുടെ പ്രവർത്തനശൈലി മനുഷ്യബന്ധങ്ങളുടെ നേർക്കാഴ്ചയായിരുന്നു. കടയിൽ ഒരു ദിവസം അപ്പം ഉണ്ടാക്കുന്നതിനായി 1.5 ലിറ്റർ അരിയുടെ മാവ് തയ്യാറാക്കി വച്ചിരിക്കും. ചായകുടിക്കുവാൻ കടയിൽ എത്തുന്നവർ അവർക്കാവശ്യമുള്ള അപ്പം ചുട്ടെടുത്ത് കഴിച്ചിരുന്നു. അത് തിർന്നുകഴിഞ്ഞാൽ പിറ്റെ ദിവസം മാത്രമേ കച്ചവടം ഉണ്ടായിരുന്നുളളു.

1959 കാലഘട്ടത്തിൽ ഇടത്തറ എന്നറിയപ്പെടുന്ന ഇപ്പോഴത്തെ ആനക്കാംപൊയിൽ അങ്ങാടിയിൽ ചുറ്റോടുചുറ്റും പീടികത്തറയും, നടുവിൽ ഒരു ചീനിമരവും, കുരിശുപള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ മുമ്പിലായി വലിയ ഒരു മരുതുമരവും അതിൽ ഒരു ഏറുമാടവും ഉണ്ടായിരുന്നു 1965-66 വർഷം തിരുവില്ലാലുങ്കൽ ദാമോദരൻ എന്നയാൾ താഴെ അങ്ങാടിയിൽ പല ചരക്കുകച്ചവടവും, പയ്യാനക്കുത്ത് ഉമ്മർ എന്നയാൾ മേലെ അങ്ങാടിയിൽ ചായക്കച്ചവടവും ആരംഭിച്ചതോടെ ഇടത്തറ എന്ന സ്ഥലം ആനക്കാംപൊയിൽ ആയി പരിണമിച്ചു, ചേംബ്ലനി കുരുവിളയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് 1967 ൽ പോസ്റ്റോഫീസ് മാറ്റി സ്ഥാപിക്കുകയും പോസ്റ്റ് മാസ്റ്ററായി അടപ്പുർപുത്തൻപുര അച്ചാമ്മയും, പോസ്റ്റ് മാനായി വയലിൽ മാമച്ചനും നിയമിതരാവുകയും ചെയ്തത് ഇക്കാലത്താണ്.ഈ പ്രദേശത്ത്, 1952 മുതൽ വാസമുറപ്പിച്ച് ആളുകൾ തങ്ങളുടെ ആത്മീയ കാര്യങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ആശ്രയിച്ചിരുന്നത് പുല്ലൂരാംപാറ ദേവാലയത്തെയും, വിദ്യാലയയും ആയിരുന്നു സൗകര്യപ്രദങ്ങളായ റോഡുകളോ പാലങ്ങളോ ഇല്ലായിരുന്ന അക്കാലത്ത് കൊയപ്പത്തൊടിക്കാർ മലവാരത്തുനിന്നുള്ള മരംമുറിച്ച് നീക്കം ചെയ്യുന്നതിനായി നിർമ്മിച്ച എലുകളും, ചെറിയ റോഡുകളുമായിരുന്നു ഏക ഗതാഗതമാർഗ്ഗം തിരുവമ്പാടിയിൽ നിന്ന് മുക്കത്തേക്കോ, അഗസ്ത്യൻമുഴിക്കോ പോകണമെങ്കിൽ മുക്കം കടവും, അഗസ്ത്യൻമുഴി കുടവും തോണിയിലോ ചങ്ങാടത്തിലോ കടക്കണമായിരുന്നു. അവശരായ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനായി അവരെ എടുത്തുകൊണ്ട് കാളിയാമ്പുഴ കുമ്പിടാൻ കടവിൽ എത്തിക്കുകയും, അവിടെ നിന്നും തോണി മാർഗ്ഗം മുക്കത്തോ അഗസ്ത്യൻമുഴിയിലോ കൊണ്ടുചെന്ന് ജീപ്പിലോ മറ്റു വാഹനങ്ങളിലോ കോഴിക്കോട് എത്തിക്കുകയുമായിരുന്നു പതിവ്. ചെത്തുകടവ് പുഴക്ക് പാലമില്ലാതിരുന്ന അക്കാലത്ത് കോഴിക്കോട് നിന്നും മുക്കത്തുനിന്നും വരുന്ന ബസ്സുകൾ ചങ്ങാടത്തിൽ പുഴകടത്തിയിരുന്നത് അത്ഭുതകരമായ ഒരു കാഴ്ചയായിരുന്നു.

1962ൽ ആനക്കാംപൊയിലിൽ ഒരു വിദ്യാലയം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ, ഓത്തിക്കൽ ജോണിന്റെ നേതൃത്വത്തിൽ, വരുകുകാലായിൽ തോമസ്, തുണ്ടിയിൽ തോമസ്, മണ്ണുകുശുമ്പിൽ ജോസഫ്, നെടുങ്കല്ലേൽ ജോസഫ് എന്നിവർ 110 രൂപ വീതം വിഹിതം എടുത്ത് 1963 ൽ ഇരുപൂളിൻകുന്നേൽ ഒരേക്കർ സ്ഥലം വേളൂർ തൊമ്മിച്ചിട്ടനിൽ നിന്നും, 550 രൂപ വില നൽകി വാങ്ങിച്ചു. സ്കൂൾ ആവശ്യത്തിന് പ്രസ്തുതസ്ഥലം അപര്യംപ്തമാണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ഇപ്പോൾ സ്കൂൾസ്ഥിതി ചെയ്യുന്ന കൊയപ്പത്തൊടികക്കാരുടെ കൈവശമുണ്ടായിരുന്ന 2 ഏക്കർ സ്ഥലം സൗജന്യമായി നൽകണമെന്ന് അഭ്യർത്ഥിച്ചു. എന്നാൽ ഒരേക്കർ സ്ഥലം സൗജന്യമായും, ഒരേക്കറിനുപകരമായി ഇരുപൂളിൽ കുന്നേലുള്ള 1 ഏക്കർ സ്ഥലവും നൽകിയാൽ മതിയെന്ന് കൊയപ്പത്തൊടിക്കാർ സമ്മതം അറിയിച്ചതിനെ ത്തുടർന്ന്, സ്കൂളിനായി 2 ഏക്കർ സ്ഥലം ഇപ്പോൾ സ് കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ലഭ്യമായി.

ഇപ്രകാരം സ്കൂളിനായി ലഭിച്ച 2 ഏക്കർ സ്ഥലത്ത് ഇപ്പോഴത്തെ സ്കുർ ഗ്രൗണ്ടിന്റെ പടിഞ്ഞാറുഭാഗത്ത് ബഹു. കീലത്തച്ചന്റെ നേത്യത്വത്തിൽ മുളയും കാട്ടുമരങ്ങളും ഉപയോഗിച്ച്, 1963ൽ, 80 അടി നീളവും 40 അടി വീതിയും ഉള്ള ഒരു ഷെഡ് നിർമ്മിക്കുകയും, അതിൽ ഒന്നാംക്ലാസ്സ് ആരംഭിക്കുകയും ചെയ്തതോടുകുടി ആനക്കാംപൊയിലിൽ സ്കൂൾ വിദ്യാഭ്യാസത്തിനു തുടക്കമായി. കൊച്ചിലാത്ത് വർഗ്ഗീസ് പ്രധാനാധ്യാപകനായിരുന്ന ഈ വിദ്യാലയത്തിൽ തത്തക്കാട്ട് ജോയി, പീറ്റർ അടപ്പുർ പുത്തൻപുരയിൽ എന്നിവർ ആദ്യത്തെ അധ്യാപകരായി സ്കുളിനായി നല്ല ഒരു കെട്ടിടം ഉണ്ടെങ്കിൽ എൽ. പി സ്കൂൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇപ്പോഴത്തെ യു.പി സ്കൂളിന്റെ മുൻഭാഗത്തായി, 120 അടി നീളത്തിലും 25 അടി വീതിയിലും കരിങ്കൽ തറയും കരിങ്കൽ ഭിത്തിയും ഉള്ള ഒരു കെട്ടിടത്തിന്റെ പണി 1966ൽ ആരംഭിച്ചു. ഈ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി നടന്ന ശ്രമദാനം നാട്ടുകാരുടെ കൂട്ടായ്മയുടെ പ്രതീകമായിരുന്നു. കെട്ടിടനിർമ്മാണത്തിനാവശ്യമായ കല്ല്, മരം എന്നിവയും, തോട്ടിൽ നിന്നുള്ള മണലും ഞായറാഴ്ച വി. കുർബ്ബാനയ്ക്ക് മുമ്പ് തലച്ചുമടായി എത്തിച്ച ശേഷമായിരുന്നു കുർബ്ബാന ആരംഭിച്ചിരുന്നത് കെട്ടിടത്തിനാവശ്യമായ മരഉരുപ്പടികൾ കൊയപ്പത്തൊടിക്കാർ സൗജന്യമായി നൽകിയിരുന്നു 1968-ൽ ആനിക്കാം പെയിൽ പള്ളി വികാരിയായി നിയമിതനായ ബഹു. മാത്യു മുതിരചിന്തിയിൽ അച്ചൻ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പള്ളിയായി ഉപയോഗിച്ചിരുന്ന കരിങ്കൽ ഭിത്തിയുള്ള കെട്ടിടത്തിൽ 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾ ആരംഭിച്ചു, തിനംപറമ്പിൽ ജോയി, പുതിയാപറമ്പിൽ ജോസ്, കൊച്ചിലാത്ത് ജോർജ്, മണ്ണുക്കുശുമ്പിൽ ജോസഫ്, കുരിക്കണ്ടത്തിൽ അമ്മിണി എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. ഉന്നത പഠന നിലവാരം പുലർത്തിയിരുന്ന ഈ വിദ്യാലയത്തിൽ 40 ഓളം അധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാടിന്റെ വികസനത്തിൽ റോഡുകൾക്കുള്ള പ്രാധാന്യം മനസ്സിലാക്കിയ മുതിരചിന്തിയിൽ അച്ചൻ, പൊതുവികസന പ്രവർത്തനങ്ങൾക്കായി ഗ്രാമോദ്ധാരണ സമിതി എന്ന പേരിൽ ഒരു കമ്മറ്റിയുണ്ടാക്കി രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ചു. പെരുമ്പള്ളിൽ തോമസ്, ശശിധരൻ കുടിലുമറ്റത്തിൽ, പുത്തൻപുരക്കൽ ആഗസ്തി, വരകുകാലായിൽ തോമസ്, കാവുങ്കൽ തോമസ്, തോയലിൽ ചാക്കോച്ചൻ, മണ്ണുക്കുശുമ്പിൽ ജോസഫ്, ചെറുവേലിൽ അബ്രഹാം, കണിയാങ്കക്കണ്ടത്തിൽ മൈക്കിൾ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ. ഈ കമ്മിറ്റിയുടെ പ്രവർത്തനഫലമായി ആനക്കാംപൊയിൽ - പുല്ലൂരാംപാറ റോഡ്, കുന്ദമംഗലം ബ്ലോക്കിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി, നിർമ്മിക്കാൻ തീരുമാനമെടുക്കുകയും നാട്ടുകാർ ശ്രമദാനമായി 24 അടി വീതിയിൽ റോഡ് നിർമ്മിക്കുകയും ചെയ്തു. റോഡിന്റെ സോളിംഗ് പ്രവർത്തനങ്ങൾക്കായി കല്ലിറക്കി പൊട്ടിച്ച് അട്ടിയിട്ട് ബ്ലോക്കിനെ ഏൽപ്പിച്ചു വെങ്കിലും പണം ലഭിക്കാതിരുന്നതിനാൽ പണി തുടരുവാൻ കഴിഞ്ഞില്ല. റോഡ് നിർമ്മാണ ചെലവിലേക്കായി മുതിരചിന്തിയിൽ അച്ചൻ അമേരിക്കയിൽ നിന്നും ഗോതമ്പും എണ്ണയും ഇറക്കുമതി ചെയ്യുകയും, ഒരു പണിക്ക് 5 കിലോ ഗോതമ്പും, 1 ലിറ്റർ എണ്ണയും നൽകുകയും ചെയ്തിരുന്നു.

ഇതേസമയം കീലത്തച്ചന്റെയും കണിയന്തറ അച്ചന്റെയും നേതൃത്വത്തിൽ പുല്ലൂരാംപാറയിൽ രൂപീകൃതമായ ജനകീയകമ്മറ്റിയുടെ ശ്രമഫലമായി കാളിയാമ്പുഴ പാലം, ഇരുമ്പകം പാലം എന്നിവ പണി കഴിപ്പിച്ചു. പ്രസ്തുത നിർമ്മാണ പ്രവർത്തനങ്ങളിലും ആനക്കാംപൊ യിലുകാരുടെ ശ്രദ്ധേയമായ പങ്കാളിത്തം ഉണ്ടായിരുന്നു. ഇതോടൊപ്പം മുത്തപ്പൻപുഴ റോഡും, കരിമ്പ് റോഡും പണികഴിപ്പിച്ചതും അച്ചന്റെ നേതൃത്വത്തിലാണ്. റോഡ് നിർമ്മാണം ഉൾപ്പെടെയുള്ള പൊതുപരിപാടികളിൽ അച്ചനോടൊപ്പംനിന്ന്, കൈയ്യും മെയ്യും മറന്ന് പ്രവർത്തിച്ച ആന്റണി ചെറുകര, തലാപ്പള്ളി ജോസഫ് (അച്ചൻ), ജോസഫ് വടക്കത്തേടം, ഈറ്റകുന്നേൽ അവിര തുടങ്ങി നൂറുകണക്കിന് ആളുകളുടെ വിയർപ്പിന്റെ ഗന്ധമുണ്ട് ഏതുകാര്യങ്ങളിലും കൃത്യമായ ദീർഘവീക്ഷണമുണ്ടായിരുന്ന മുതിര ചിന്തിയിൽ അച്ചന്റെ നിർദ്ദേശപ്രകാരം, 1970ൽ ആളുകൾ പട്ടയത്തിനായി അപേക്ഷ സമർപ്പിച്ചതിൻ പ്ര കാരം മുക്കം ലാന്റ് ട്രൈബൂണലിൽ നിന്നും 1971ൽ പള്ളിമുറിയിൽ വെച്ച് നടത്തിയ അദാലത്തിൽ കർഷകർക്ക് പട്ടയം ലഭ്യമാക്കുകയും ചെയ്തു. 1973 ൽ ആനക്കാംപൊയിൽ ഇടവകയുടെ സാമ്പത്തിക അടിത്തറയ്ക്കും നാടിന്റെ അടിസ്ഥാന സൗകര്യവികസനത്തിനും നേതൃത്യം നൽകിയ മുതിരചിന്തിയിൽ അച്ചൻ സ്ഥലം മാറി പോവുകയും, ബഹു. അഗസ്റ്റിൻ മണക്കാട്ടുമറ്റം അച്ചൻ ഇടവക വികാരിയായി ചുമത ലയേൽക്കുകയും ചെയ്തു. അച്ചന്റെ നേത്യത്വത്തിൽ ആനക്കാംപൊയിൽ പുല്ലൂരാംപാറ റോഡിന്റെ സോളിംഗ് പ്രവർത്തനങ്ങൾ ആരംഭിച്ചു കല്ലോലിക്കൽ പടി, മാവേലിൽ പടി, മാവാതുക്കൽ, മാവിൻചുവട്, കമ്പിളിക്കുന്ന് എന്നീ കലുങ്കുകളുടെ നിർമ്മാണം, 1973ൽ പൂർത്തീകരിക്കപ്പെട്ടുവെങ്കിലും ഫോറസ്റ്റ് ഡിപ്പാർട്ട് മെന്റിന്റെ എതിർപ്പുമൂലം കല്ലോലിക്കൽപടി കലുങ്കിന്റെ അപ്രോച്ച് റോഡ് പൂർത്തീകരിക്കുവാൻ കഴിഞ്ഞിരുന്നില്ല കഷ്ടപ്പാടുകളുടെ പർവ്വത ശിഖരത്തിൽ നിന്നും സമ്യദ്ധിയിലേക്ക് നീങ്ങിക്കൊണ്ടിരുന്നി ആനക്കാംപൊയിലിന് കേട്ടുകേൾവി പോലുമില്ലാതിരുന്ന ഉരുൾപൊട്ടൽ എന്ന കൊടിയ പ്രകൃതി ദുരന്തത്തിൽ ഇന്നാട്ടുകാർ വിറങ്ങലിച്ചുനിന്ന ദിനമായിരുന്നു 1974 ജൂലൈ 26, ചെറുശ്ശേരി മലയിലുണ്ടായ ഉരുൾപൊട്ടലിൽ നശിച്ചുനാനാവിധമായ കൃഷിയിടങ്ങൾ നോക്കി മലയോര കർഷകർ വാവിട്ടുകരഞ്ഞു. ഉരുൾ ജലം ആർത്തലച്ചുകടന്നു പോയ വഴികളിൽ നാളിതുവരെ കഷ്ടപ്പെട്ടു സമ്പാദിച്ചതെല്ലാം നശിച്ചു കിടക്കുന്ന കാഴ്ചകൾ ഹൃദയഭേദകമായിരുന്നു. ഓമനിച്ചുവളർത്തിയ വളർത്തു മൃഗങ്ങളുടെ ശരീരങ്ങൾ മണ്ണിലാണ്ടുകിടക്കുന്നതും, പകുതി ശരീരം ചെളിയിൽ പൂണ്ട് ഫണം വിടർത്തിയാടുന്ന പാമ്പുകളുടെ കാഴ്ചയും ദയനീയവും ബീഭത്സവുമായ പ്രകൃതി ദുരന്തത്തിന്റെ നേർകാഴ് ചകളായി. എന്നാൽ ഇത് വരാൻ പോകുന്ന കൂടുതൽ ഭയാന കമായ ഒരു ദുരന്തത്തിന്റെ മുന്നോടിയാണെന്ന് ആരും കരുതിയിരുന്നില്ല. 1974 സെപ്റ്റംബർ 14ന് വൈകുന്നേരം 5 മണിക്ക് ഓടപ്പൊയിൽ മലയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപാച്ചിലിൽ, വേദപാഠം കഴിഞ്ഞു മടങ്ങുകയായിരുന്ന തുണ്ടിയിൽ തോമസിന്റെ മകൾ ഷീല, കല്ലോലികൽപടി തോടിൻ്റെ പൂർത്തിയാകാത്ത കലുങ്കിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന താൽക്കാലിക പാലത്തിൽ നിന്നും, ഒഴുക്കിൽപെട്ട് മരണപ്പെട്ടത് നാടിനെ നടുക്കി. 3 ദിവസത്തെ തിരച്ചിലിനു ശേഷമാണ് കുറുങ്കയം ഭാഗത്ത് നിന്നും മൃതദേഹം കണ്ടെത്താനായത്. ഈ ഉരുൾപൊട്ടലുകൾക്ക് ശേഷമാണ് പുറംലോകം ആനക്കാംപൊയിലിനെക്കുറിച്ച് കേട്ടുതുടങ്ങിയത്.കേന്ദ്രമന്ത്രി ഡി.പി ധർ ഇവിടെ വരുകയും നാടിന്റെ ശോചനീയാവസ്ഥയും, ഉരുൾപൊട്ടൽ കെടുതികളും നേരിട്ടുബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ കുറുങ്കയം മുതൽ ആനക്കാംപൊയിൽ (പതങ്കയം റോഡ്) വരെ റോഡ് ടാർ ചെയ്യുന്നതിന് ഉത്തരവ് നൽകുകയും ചെയ്തു. നാട്ടുകാരിൽ നിന്നുള്ളപിരിവും, നാട്ടുകാരുടെ ശ്രമദാനത്തിന്റെയും ഫലമായി പുല്ലൂരാംപാറ ആനക്കാംപൊയിൽ റോഡ് മെറ്റലിംഗും മൺപണിയും നടത്തി ഗതാഗതയോഗ്യമാക്കി. ആനക്കാംപൊയിൽ ഇടവകയുടെ പൊതുയോഗതീരുമാനപ്രകാരം കല്ലോലിക്കൽപ്പടി കലുങ്കിന്റെ അപ്രോച്ച് റോഡിന്റെ പണി പൂർത്തീകരിച്ചു. തുടർന്ന് കുറുങ്കയം മുതൽ ആനക്കാംപൊയിൽ പതങ്കയം റോഡ് വരെ റോഡ് ടാറിംഗ് നടത്തിഗതാഗതയോഗ്യമാക്കി.ദേവാലയവും,എൽ.പി സ്കുളും ഒരുമിച്ച് പ്രവർത്തിച്ചിരുന്ന കരിങ്കൽ ഭിത്തിയുള്ള കെട്ടിടത്തിനുപകരം ഒരു പുതിയ ദേവാലയം നിർമ്മിക്കുവാൻ തീരുമാനിക്കുകയും, 1975ൽ അതിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു 1976 ൽ ഗതാഗതസൗകര്യം തീരെയില്ലാതിരുന്ന ആനക്കാംപൊയിലിലേക്ക് എക്സ് സർവീസ് മെൻ കമ്പനിയുടെ ബസ് ട്രിപ്പ് ആരംഭിച്ചുവെങ്കിലും 22 ദിവസത്തിനുശേഷം റോഡിന്റെ ശോച്യാവസ്ഥ കാരണം ട്രിപ്പ് നിറുത്തിപ്പോവുകയുണ്ടായി. തുടർന്ന് മദീന എന്ന സ്വകാര്യബസ് ആനക്കാപൊയിൽ - കൊയിലാണ്ടി റൂട്ടിൽ ട്രിപ്പ് ആരംഭിച്ചു വെങ്കിലും റോഡ് മോശമെന്നകാരണത്താൽ അതും നിറുത്തലാക്കി.

ഇതേ തുടർന്ന് ബഹു. മണക്കാട്ടുമറ്റം അച്ചന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 1977-ൽ തിരുവമ്പാടി ഇടത്തറ റോഡ് PWD എറ്റെടുത്തു. റോഡിന്റെ ശോച്യാവസ്ഥമുഖാന്തിരം സ്വകാര്യബസുകൾ ഒന്നും ട്രിപ്പ് നടത്താൻ തയ്യാറാകാതിരുന്ന ഈ പ്രദേശത്തേക്ക്, ബസ് സർവ്വീസ് നടത്തുന്നതിന്, ബഹു. മണക്കാട്ടുമറ്റം അച്ചന്റെ നേത്യത്വത്തിൽ ഗതാഗത മന്ത്രിയായിരുന്ന ശ്രീ. കെ എം. ജോർജിനെ കണ്ട് നൽകിയ നിവേദനത്തിന്റെയും, രാഷ്ട്രീയ സമ്മർദ്ദങ്ങളുടെയും ഫലമായി, ഇവിടേക്ക് 4 കെ.എസ്.ആർടി.സി ബസ്സുകൾ അനുവദിക്കപ്പെട്ടു. അച്ചനോടൊപ്പം നിന്ന് ഇന്നാട്ടിലേക്ക് ബസ്സ് കൊണ്ടുവരുന്നതിനായി കഠിനശ്രമം നടത്തിയ പുത്തൻപുരക്കൽ ആഗസ്തി, ചെട്ടിപ്പറമ്പിൽ കുട്ടി, തോമസ് കാവുങ്കൽ, കൊച്ചുപ്ലാക്കൽ തോമസ് എന്നിവരുടെ സേവനങ്ങൾ പ്രത്യേകം സ്മരണാർഹമാണ്', കെ.എസ്.ആർ ടി.സി ജീവനക്കാർക്ക് രാത്രി താമസിക്കുന്നതിനുള്ള സൗകര്യവും ഭക്ഷണവും പള്ളിമുറിയിൽ ഒരുക്കിക്കൊടുത്ത മണക്കാട്ടുമറ്റം അച്ചന്റെ സഹകരണം ആനക്കാംപൊയിലിലേക്ക് വരുന്നതിനുള്ള ബസ്ജീവനക്കാരുടെ താൽപര്യം വർദ്ധിച്ചു കെ.എസ്.ആർ.ടി.സിയുടെ സഹകരണത്തോടെ മലയോരമേഖലയിൽ ഏറ്റവും അധികം യാത്രാസൗകര്യം ഉള്ള പ്രദേശമാക്കി ആനക്കാംപൊയിലിനെ മാറ്റിയതിൽ മണക്കാട്ടുമറ്റം അച്ചനോട്നാം കടപ്പെട്ടിരിക്കുന്നു. പ്രകൃതി ദുരന്തങ്ങൾ പിന്നെയും ആനക്കാംപൊയിലിന്റെ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ടിരുന്നു. 1978 ജൂലൈ 10ന് പുലർച്ചെ 5.30ന് കണ്ടപ്പൻചാലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഉണ്ടശാൻപറമ്പിൽ കുടുംബത്തിലെ അന്നമ്മ (48), തങ്കച്ചൻ (16), ഫ്രാൻസിസ് (8), പിയൂസ് (14) എന്നിവരുടെ ദാരുണ മരണം ഏവരേയും ഞെട്ടിച്ചു. ഏക്കർ കണക്കിനു സ്ഥലത്ത് കൃഷിഭൂമി പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ നാമാവശേഷമായി.ഒറ്റപ്പെട്ടുപോയ കണ്ടപ്പൻ ചാൽ, മുണ്ടൂർ പ്രദേശങ്ങളെ ആനക്കാംപൊയിലുമായി കൂട്ടി യോജിപ്പിക്കുന്നതിന് നടുക്കണ്ടത്തിലും, പതംങ്കയത്തും കമ്പി പാലങ്ങൾ പിന്നീട് നിർമ്മിക്കപ്പെട്ടു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി എൽ.പി സ്കൂൾ മാത്രമുണ്ടായിരുന്ന ആനക്കാംപൊയിലിൽ ഒരു യു.പി സ്കൂളിനായുള്ള ശ്രമങ്ങൾ ബഹു. മണക്കാട്ടുമറ്റം അച്ചന്റെ നേതൃത്വത്തിൽ ആരംഭിക്കുകയും, അച്ചന്റെ നിർദ്ദേശപ്രകാരം ശ്രീ. ആഗസ്തി പുത്തൻപുര, തോമസ് തോണിപ്പാറ എന്നിവർ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ശ്രീ. കെ.എം മാണി സാറിനെ കണ്ട് അഭ്യർത്ഥിച്ചതിൻ പ്രകാരം, അദ്ദേഹത്തിന്റെ ഇടപെടലിലൂടെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിൽ നിന്നും ഒരു യു.പി സ്കൂളിനായുള്ള ഉറപ്പ് സമ്പാദിച്ചു.1979 മെയ് 21ന് യു. പി. സ്കുളിനായി അനുമതി ലഭിച്ചു. ഇതേത്തുടർന്ന് ഇടവക നടത്തിയിരുന്ന എൽ.പി സ്കൂൾ താൽക്കാലിക ഷെഡിലേക്ക് മാറ്റി സ്ഥാപിക്കുകയും, യു.പി സ്കൂൾ കരിങ്കൽഭിത്തി കെട്ടിയ കെട്ടിടത്തിൽ 1979 ജൂലൈ 4ന് ആരംഭിക്കു കയും ചെയ്തു. പിന്നീട് യു.പി സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടം നിർമ്മിച്ച്, അവിടേക്ക് മാറ്റി സ്ഥാപിക്കുകയും, എൽ.പി സ്കൂൾ പഴയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. സി. എലിസബത്ത്, ഫിലോമിന പി.ഡി, റോസമ്മ ചാണ്ടി, ജോസ്, ഫിലോമിന എം.ജി, മേരി വി. എ. എന്നിവരായിരുന്നു യു.പി സ്കൂളിലെ ആദ്യകാല അധ്യാപകർ. ബഹു. മണക്കാട്ടുമം അച്ചന്റെ കാലത്തുതന്നെ ആനക്കാംപൊയിലിൽ ഒരു ബാങ്ക് ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിന്നു വെങ്കിലും സൗത്ത് മലബാർ ഗ്രാമീണ ബാങ്കിന്റെ ഒരു ശാഖ ഇവിടെ ആരംഭിക്കപ്പെട്ടത് 1981ൽ വീട്ടിയാങ്കൽ അച്ചന്റെ കാലത്താണ്. മറ്റു കെട്ടിടങ്ങൾ ഒന്നും ലഭ്യമല്ലാതിരുന്നതിനാൽ പളളിമുറിയിലാണ് ബാങ്കിന്റെ പ്രവർത്തനം ആരംഭിച്ചത്. 1993 മെയ് മാസം വൈദ്യുതി വെളിച്ചം അന്യമായിരുന്ന ആനക്കാംപൊയിലിൽ വൈദ്യുതി എത്തിക്കുന്നതിനായി അച്ചന്റെ ഒരു കമ്മറ്റി ഉണ്ടാക്കി,യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ, കെ. മുരളീധരൻ എം.പിയുടെ ശുപാർശ പ്രകാരം, അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രി സി. വി. പത്മരാജന്റെ സ്പെഷ്യൽ ഓർഡർ അനുസരിച്ച് 1994 ഡിസംബർ 24ന് വൈദ്യുതി ലഭ്യമായി. ആനക്കാംപൊയിൽ പ്രദേശത്ത് വൈദ്യുതി ലഭ്യമാക്കുന്നതിൽ ഫിലിപ്പ് പാമ്പാറ, ബേബി കൊച്ചുപ്ലാക്കിൽ എന്നിവരുടെ നേത്യത്വത്തിലുള്ള ജനകീയ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമായിരുന്നു. ഫിലിപ്പ് പാമ്പാറ, ബാബു പേക്കാക്കുഴി എന്നിവരുടെ ശ്രമഫലമായി ബഹു പി.പി. ജോർജ്ജ് സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ഒരു പഞ്ചായത്തിന് ഒരു മൃഗാശുപ്രതി എന്ന മാനദണ്ഡം മറികടന്ന് ആനക്കാംപൊയിലിൽ ഒരു മൃഗാശുപത്രി അനുവദിക്കുകയും പള്ളി നൽകിയ സ്ഥലത്ത് പൊതുജനപങ്കാളിത്തത്തോടെ കെട്ടിടം ഉണ്ടാക്കി പ്രവർത്തനം ആരംഭിച്ചു. ആനക്കാംപൊയിലിൽ അനുവദിക്കപ്പെട്ട സർക്കാർ ആയുർവേദ ആശുപത്രി നില നിർത്തുന്നതിനായി പള്ളിവക കെട്ടിടം സൗജന്യമായി വിട്ടുകൊടുത്തതും, പുതിയ കെട്ടിടനിർമ്മാണത്തിനായി 5 സെന്റ് സ്ഥലം സൗജന്യമായി നൽകിയതും ഇക്കാലത്താണ്. ഇടവകാജനത്തിന്റെ സഹകരണത്തോടെ, വീടില്ലാത്ത സാധുജനങ്ങൾക്കായി ഭവന നിർമ്മാണ പദ്ധതി ആരംഭിക്കുകയും, ജാതി മത ഭേദമന്യേ ധാരാളം ആളുകൾക്ക് വീട് നിർമ്മിച്ചു നൽകുകയും ചെയ്തു. സർക്കാർ സമ്മർദ്ദത്തെ തുടർന്ന്, അംഗീകാരം ഇല്ലാതെ പ്രവർത്തിച്ചിരുന്ന ആനക്കാം പൊയിലിന്റെ ചരിത്രത്തോടൊപ്പം നിന്ന് അനേകർക്ക് അക്ഷരവെളിച്ചം പകർന്ന് നൽകിയ എൽ.പി സ് കൂളിന്റെ പ്രവർത്തനം നിറുത്തേണ്ടിവന്നതും ഇക്കാലത്താണ് ഹൈസ്കൂൾ അനുവദിക്കപ്പെടുകയാണെങ്കിൽ ഹൈസ്കൂളായും അല്ലെങ്കിൽ പാരിഷ് ഹാളായും ഉപയോഗിക്കാൻ കഴിയുന്ന ഇപ്പോഴത്തെ പാരിഷ് ഹാൾ കെട്ടിടം പണികഴിപ്പിച്ചത് ഇക്കാലത്താണ് ഇതിനായി ഇടവകാജനങ്ങളിൽ നിന്നും 4 വർഷത്തെ ഉത്പന്നങ്ങളുടെ 5 ശതമാനം പിരിച്ചെടുത്താണ് ഇപ്പോഴത്തെ പാരിഷ് ഹാൾ പണി കഴിപ്പിച്ചത് .ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്നതിനായി അച്ചൻ പ്രത്യേകം താൽപര്യമെടുത്ത് 2002- 03 വർഷത്തിൽ ആരംഭിച്ചതായിരുന്നു മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ 2 വർഷം ഇടവകയുടെ സ്ഥാപനമായി പ്രവർത്തിച്ച പ്രസ്തുത സ്കൂൾ 2004ൽ സിസ്റ്റേഴ് സ് ഓഫ് ചാരിറ്റി ഓഫ് നസ്റത്ത് സന്യാസ സമൂഹത്തിന് വിട്ടുകൊടുക്കുകയും, സ്വന്തം നിലക്ക് കെട്ടിടം ഉണ്ടാക്കിയ അവർ നല്ല നിലയിൽ സ്കൂൾ ഇന്നും പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. 2012 ആഗസ്റ്റ് 6ന് ആനക്കാംപൊയിലിന്റെ ചരിത്രത്തിനപ്പുറം, കേരളത്തിലെ തന്നെ ഏറ്റവും വലിയ ഊരുൾപൊട്ടലിന്റെ ഭീകരതയിൽ ഈ നാട് നടുങ്ങി. ചെറുശ്ശേരി മലവാരത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ 50 അടിയിലധികം ഉയരത്തിൽ ഉരുൾ ജലവും പാറയും ഒഴുകിയെത്തിയപ്പോൾ, 100 കണക്കിന് ഏക്കർ സ്ഥലത്തെ കൃഷിയും, വീടുകളും നാമാവശേഷമായി. തുണ്ടത്തിൽ കുടുംബത്തിലെ ജോസഫ് (62), ഏലിക്കുട്ടി (58), ലിസ ബിജു (26), അലൻ ബിജു (4), ജോയൽ ബിജു (1.5) എന്നീ അഞ്ചുപേരും മരണപ്പെട്ടപ്പോൾ വീട്ടിൽ ഇല്ലാതിരുന്ന ബിജു മാത്രമാണ് രക്ഷപെട്ടത്. മാത്രമല്ല പടന്നമാക്കൽ ബിനുവിന്റെ മകൾ ജ്യോത്സന മലവെള്ളപാച്ചിലിൽ മരണപ്പെട്ടു. ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവരും, വീടുകൾക്ക് സ്ഥിരമായ നാശം സംഭവിച്ചതുമായ 150ലധികം ആളുകൾക്ക് അഭയസ്ഥാനമായി ആനക്കാം പൊയിൽ പാരിഷ് ഹാൾ നൽകിയതും, ഒരുമാസത്തോളം അവർക്ക് ഭക്ഷണം നൽകിയതും, അവരെ പുനരധിവസിപ്പിക്കുന്നതിന് നേത്യത്വം നൽകി യതും വടക്കേലച്ചന്റെ നേതൃത്വത്തിലായിരുന്നു. മാത്രമല്ല ദുരന്തബാധിതർക്ക് ഭവനം നിർമ്മിച്ചു നൽകിയപ്പോൾ അതിൽ ഒരു ഭവനം ആനക്കാംപൊയിൽ ഇടവകയുടേതായി നിർമ്മിച്ചു നൽകിയത് അച്ചന്റെ ശ്രമഫലമായിരുന്നു. മലബാർ മേഖലയിലെ ജനങ്ങളുടെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്തുകൊണ്ട്, മലയോര ജനതയുടെ ഭാവി ഒരു ചോദ്യചിഹ്നമാക്കി അവതരിപ്പിക്കപ്പെട്ട മാധവ്ഗാഡ്ഗിൽ-കസ്തുരിരംഗൻ റിപ്പോർട്ടിലെ വിവാദപ രാമർശങ്ങൾക്കെതിരെ നടന്ന ഐതിസാഹസിക പ്രക്ഷോഭങ്ങളിൽ ജനങ്ങളെ സംഘടിപ്പിക്കുന്നതിനും, നയിക്കുന്നതിനും അച്ചൻ കാണിച്ച നേത്യത്വപാടവം ശ്ലാഘനീയമായിരുന്നു.

സ്ഥലം[തിരുത്തുക]

സ്ഥലം[തിരുത്തുക]

വെള്ളരിമലയുടെ താഴ്വരയിൽ സ്ഥിതിചെയ്യുന്നു. ഇവിടെ നിന്ന് 15 കിലോമീറ്റർ അകലെയാണ് തിരുവമ്പാടി ടൗൺ.

ഗതാഗതം[തിരുത്തുക]

കേരളത്തിലെ പല ഭാഗത്തേക്ക്  കെ.എസ്.ആർ.ടി.സി  സർവീസ് നടത്തുന്നുണ്ട് .

അവലംബം[തിരുത്തുക]

ഫലകം:സെന്റ് മേരിസ് ചർച്ച് ആനക്കാംപൊയിൽ

ഫലകം:St Mary Church Anakampoyil golden jubile calendar

"https://ml.wikipedia.org/w/index.php?title=ആനക്കാംപൊയിൽ&oldid=3912165" എന്ന താളിൽനിന്ന് ശേഖരിച്ചത്