അബ്ദുല്ല അൽ മുസ്തസിം ബില്ലാഹി
അമീറുൽ മുഅ്മിനീനും ഖലീഫയുമായ രക്തസാക്ഷി അബു അബ്ദുൽ മജീദ് അബ്ദുല്ലാഹ് അൽ മുസ്തസിം ബില്ലാ ഇബ്നു മൻസൂർ അൽ മുസ്തൻസിർ ഇബ്നു മുഹമ്മദ് അൽ-സാഹിർ ഇബ്നു അഹ്മദ് അൽ-നാസിർ ഇബ്നു അൽ-ഹസൻ അൽ-മുസ്തദി അൽ-അബ്ബാസി അൽ-ഹാഷിമി അൽ-ഖുറഷി ( 609 - 14 സഫർ 656 H / 1211 - 20 ഫെബ്രുവരി 1258 CE), അൽ-മുസ്തസിം അല്ലെങ്കിൽ അൽ-മുസ്തസിം ബില്ലാ എന്ന് ലളിതമായി അറിയപ്പെടുന്നു, അബ്ബാസി ഖിലാഫത്തിൻ്റെ 37-ാമത്തെയും അവസാനത്തെതുമായ ഖലീഫയായിരുന്ന ഇദ്ദേഹം മംഗോളിയൻ ആക്രമണത്തിലാണ് കൊലപ്പെടുന്നത്.
പിതാവ് അൽ-മുസ്തൻസിർ ബില്ലയ്ക്ക് ശേഷം 1242 നും 1258 നും ഇടയിലാണ് അദ്ദേഹം ഭരണം നടത്തിയത്. ബാഗ്ദാദ് മംഗോളിയരുടെ കൈകളിലായതിനുശേഷം, മുഅയ്യദുദ്ധീൻ ഇബ്നു അൽഖമി എന്ന മന്ത്രി മംഗോളിയരെ അവരുടെ പദ്ധതിയിൽ സഹായിച്ചതിനെത്തുടർന്ന് ഹുലാഗു അൽ-മുസ്തസിമിനെ വധിച്ചു. സംസ്ഥാന മന്ത്രി എന്ന നിലയിൽ, രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയുടെ മറവിൽ അൽ-മുസ്തസിമിന്റെ സൈന്യത്തെ പിരിച്ചുവിടാൻ അദ്ദേഹത്തിന് പ്രേരിപ്പിക്കാൻ കഴിഞ്ഞു. അൽ-മുസ്തസിമിന്റെ അജ്ഞത കാരണം, അദ്ദേഹം സൈന്യത്തെ പിരിച്ചുവിടുകയും ചെയ്തു. അവസാന സമയങ്ങളിൽ/ ദിവസങ്ങളിൽ വെറും തിനായിരം സൈനികർ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ഹുലാഗുവിന്റെ സൈന്യം ബാഗ്ദാദിൽ പ്രവേശിച്ച് 18 ലക്ഷം മനുഷ്യരെ കൊന്നൊടുക്കാൻ ഈ ചതി. അൽ-മുസ്തസിം കൊല്ലപ്പെട്ടു, ബാഗ്ദാദിന്റെ പതനത്തോടെ അബ്ബാസിദ് ഖിലാഫത്ത് അവസാനിക്കുകയും ചെയ്തു.