അന്തോനിക്കോലം (പടയണി)
പടയണിയിലെ ഒരു വിനോദക്കോലമാണ് അന്തോനി. ഒരു മരയ്ക്കാനും ക്രിസ്ത്യാനിയുമായ അന്തോനിയുടെ വേഷം മുഷിഞ്ഞ തോർത്ത്, വെന്തിങ്ങാ, ചകിരി, മീശ, കുറുവടി എന്നിവയാണ്. ആറ്റിനക്കരയിക്കരെ വളളത്തിൽ ആളുകളെ കയറ്റിയിറക്കുകയാണ് അന്തോനിയുടെ തൊഴിൽ. വള്ളം തുഴയുന്ന ജോലിയായതിനാൽ ആ താളത്തിനാണ് അന്തോനിയുടെ പാട്ടുകൾ
ഏലേല ഏലേല ഏലേല ഏലയ്യാ
കാറും... കറുപ്പു.... മിരുളാൽ.... മഴ ചൂടി (ഏലേ....
ചേറും ... ചെളി കലങ്ങി മഴപെയ്തു (ഏലേ....
അമ്മാ...എന്നീറ്റി....ലുണ്ടായൊരു പൂമരം
പൂമരം കാ... ഞാനിന്നാരെല്ലാം പോകുന്നു
ഞാനുമെന്റുമ്മയുമയൽപക്കത്തൊരു ചെങ്ങാതി
പോകുന്നു പോകുന്നു പൂമരം കാണാന്
കൊച്ചിയിൽ കൊങ്ങിണി മുട്ടയിട്ടേ - തതികതെയ്
കോഴിക്കോട്ടങ്ങാടി പെറ്റെണീ തതികിന്
കൊല്ലത്തൊരച്ചിക്കുമീശവ തതികിത്
തെക്കുന്നു വടക്കോട്ടേക്കൊരു മത്തിക്കപ്പലോടുന്നു.
കപ്പലിലെന്തെല്ലാം സാമാനമുണ്ട് ഹളേളാ
കുട്ടനുണ്ടു കുറിച്ചിയുണ്ടാകൂടേലിലാച്ചെമ്മീനൊണ്ട്
ആക്കമുണ്ടാക്കമുണ്ടര നിറയെ കിങ്ങിണികൊണ്ട്
ആമ്പല്ക്കാച്ചാലേ പടിഞ്ഞാട്ടേ തികിതെയ് -
തനിനാടൻ ഗ്രാമ്യഭാഷയാണ് പാട്ടിലുളളത്. ഭാഷാപ്രയോഗത്തിലൂടെ അന്തോനി എന്ന കഥാപാത്രത്തിന്റെ മികവ് മനസ്സിലാക്കാൻ സാധിക്കും.
അവലംബം
[തിരുത്തുക]പടയണിപ്പാട്ടുകൾ ഭാഷ, ആഖ്യാനം സമൂഹം- പൂർണ്ണിമ അരവിന്ദ്