തറാവീഹ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tarawih എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തറാവീഹ് (അറബി: تراويح)

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

തറാവീഹ്

റമദാൻ രാവിൽ ഇശാ നിസ്ക്കാരാനന്തരം സുബഹിക്ക് മുമ്പായി മുസ്ലിങ്ങൾ നടത്തിവരുന്ന ഒരു പ്രബലമായസുന്നത്ത് (നബിചര്യ) പ്രാർഥനയാണ് .

തറാവീഹിന് റക്അത്തുകളുടെ എണ്ണത്തിൽ സുന്നികളും മറ്റു വിഭവങ്ങളും തമ്മിൽ അഭിപ്രായഭിന്നതകൾ ഉണ്ട്. ഇത് 20 റകഅത്ത് ആണ് എന്ന് സുന്നികൾ പറയുമ്പോൾ നിസ്കരിക്കാൻ മടിയന്മാരായ ആളുകൾ 8 എന്നും 12 എന്നും 6 എന്നും പിന്നീട് മടി അധികരിക്കുമ്പോൾ, അലസത കൂടുമ്പോൾ തറാവീഹ് എന്ന നിസ്കാരം ഇല്ല എന്നും പറയും ഇത് ഇല്ല എന്നാണ് മറ്റുചിലരുടെ വാദം. മുനവ്വിർ അസ്ലമി വാളാട് മുജാഹിദുകളുടെയും പുത്തൻ വാദികളുടെയും ഈ പാപ്പരത്തത്തെ സ്ഥിരമായി എതിർക്കാറുണ്ട്.

“തറാവീഹ് എന്ന പദം തർവീഹത് എന്ന ‘അറബി പദത്തിന്റെ ബഹുവചനമാണ്. ഒരു പ്രാവശ്യം വിശ്രമിക്കുക എന്നതാണ് തർവീഹത്തിന്റെ ഭാഷാർത്ഥം. ഈ നിസ്കാരത്തിന്റെ നാല് വീതം റക്അതുകൾക്കിടയിൽ അൽപ്പസമയം വിശ്രമിക്കാറുണ്ടായിരുന്നത് കൊണ്ടാണ് ഓരോ നന്നാല് റക്അത്തുകൾക്ക് തർവീഹത് എന്ന പേര് വെക്കപ്പെട്ടത്.” [1] തർവീഹതിന്റെ ബഹുവചനമായ തറാവീഹ് കൊണ്ടുള്ള നാമകരണം തന്നെ ഈ നിസ്കാരത്തിൽ രണ്ടിൽ കൂടുതൽ തർവീഹതുകൾ ഉണ്ടെന്ന് വ്യക്തമാക്കുന്നു. അപ്പോൾ ചുരുങ്ങിയത് പന്ത്രണ്ട് റക്’അതുകളെങ്കിലും വേണം. എട്ട് റക്’അതുകാർക്ക് തറാവീഹ് എന്ന നാമകരണം ചെയ്യാൻ തന്നെ ന്യായമില്ല. മറിച്ച് തർവീഹതാനി എന്നായിരുന്നു അറബിയിൽ പേര് പറയേണ്ടിയിരുന്നത് . കാരണം അറബിയിൽ ഏകവചനം ദ്വിവചനം ബഹുവചനം എന്നിവയ്ക്കെല്ലാം വ്യത്യസ്ത പദങ്ങൾ ആണ് ഉപയോഗിക്കുന്നത്. ഈ നിസ്കാരത്തിന് തറാവീഹ് എന്ന നാമം സ്വഹാബതിന്റെ കാലഘട്ടത്തിൽ തന്നെ അറിയപ്പെട്ടിരുന്നു. സ്വഹാബതിന്റെ കാലത്ത് തന്നെ തറാവീഹ് എന്ന നാമം ഈ നിസ്കാരത്തിന് പ്രസിദ്ധമായിരുന്നുവെന്നാണ് ‘അലിയ്യുബ്നു അബീത്വാലിബി(റ)ന്റെ വാക്കും കുറിക്കുന്നത്. [2].[3] [4]

ഇമാം ബുഖാരി(റ)യാണ് തറാവീഹ് എന്ന പേര് കൊണ്ടുവന്നതെന്ന് അസുന്നികൾ ആരോപിക്കുന്നു. ഇമാം ബുഖാരി(റ)ക്കുശേ ഷം പിൽക്കാല പണ്ഢിതന്മാരാണ് ഈ നാമകരണം ചെയ്തതെന്നാണ് മറ്റു ചിലരുടെ പക്ഷം. [5]

തറാവീഹിന്റെ തുടക്കം[തിരുത്തുക]

ഹിജ്റ രണ്ടാം വർഷത്തിലാണ് തറാവീഹ് നിസ്കാരം സുന്നത്താക്കപ്പെട്ടത്. ആ വർഷം റമളാനിലെ ഒരു രാത്രിയിൽ മുഹമ്മദ് നബി തങ്ങൾ പള്ളിയിൽ വെച്ച് തറാവീഹ് നിസ്കരിച്ചു. അങ്ങനെ കുറച്ചാളുകൾ നബിയെ തുടർന്നും നിസ്കരിച്ചു. പിന്നീട് അടുത്ത രാത്രിയിലും നബി നിസ്കരിച്ചു. അപ്പോൾ ജനാധിക്യം വർദ്ധിച്ചു. തുടർന്ന് അവർ പറഞ്ഞറിഞ്ഞ് മൂന്നാം രാത്രിയിൽ കൂടുതൽ ആളുകൾ പള്ളിയിൽ സംഗമിച്ചു . നബി അന്നും വന്ന് നിസ്കാരം നിർവഹിച്ചു. നാലാം രാത്രിയിൽ പള്ളിയിൽ ഉൾക്കൊള്ളാൻ സാധിക്കാത്തത്ര ആളുകൾ സമ്മേളിച്ചു . എന്നാൽ നബിതങ്ങൾ അവരിലേക്ക് വന്നില്ല. സുബിഹി നിസ്കരിക്കാൻ വന്ന നബി തങ്ങൾ നിസ്കാരശേഷം ഇപ്രകാരം പ്രസ്താവിച്ചു "നിങ്ങൾ പള്ളിയിൽ സംഗമിച്ചിരുന്നത് ഞാൻ അറിഞ്ഞിരുന്നു ഈ നിസ്കാരം നിങ്ങൾക്ക് നിർബന്ധമാക്കും എന്ന ഭയം മാത്രമാണ് നിങ്ങളിലേക്ക് വരുന്നതിൽ എനിക്ക് തടസ്സമായത്. അങ്ങനെ വരുമ്പോൾ അത് നിർവഹിക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരും."[6]അന്നുമുതൽ ജമാഅത്തായുള്ള തറാവീഹ് നിസ്കാരം ഉപേക്ഷിക്കപ്പെട്ടു. എന്നാൽ തറാവീഹ് നിസ്കാരം പൂർണമായി ഉപേക്ഷിക്കപ്പെട്ടിരുന്നില്ല മറിച്ച് ജനങ്ങൾ വീടുകളിലും പള്ളികളിലും വെച്ച് ഒറ്റയൊറ്റയായി തറാവീഹ് നിസ്കരിച്ചു പോന്നു.[7][8] മുസ്ലിമീങ്ങളുടെ പള്ളിയിൽവച്ച് തറാവീഹ് നിസ്കരിക്കൽ സുന്നത്താണ് ഈ സംഭവം വ്യക്തമായ രേഖയാണ്. സുന്നത്ത് നടപ്പിലാക്കാൻ അലി(റ) ഉമറി(റ)നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു അങ്ങനെ ഉമർ (റ) അത് നടപ്പിലാക്കി.[9]അത് നടപ്പിൽ ആക്കിയത് ഹിജ്റ പതിനാലാം വർഷമാണ്.[10] അന്ന് ഒരു ദിനം ഉമർ പള്ളിയിൽ ചെന്നപ്പോൾ ജനങ്ങൾ തനിച്ചും സംഘം ചേർന്നും പല വിഭാഗങ്ങളായി തറാവീഹ് നിസ്കരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു:"ഇവരെയെല്ലാവരെയും കൂടി ഒരു ഇമാമിനെ കീഴിൽ സംഘടിപ്പിക്കുകയാണ് എങ്കിൽ അത് കൂടുതൽ നല്ലത് ആകുമായിരുന്നു." പിന്നീട് ഉമർ (റ) അങ്ങനെ ദൃഢനിശ്ചയം ചെയ്യുകയും ഉബയ്യ് ഇബ്നു കഅബ (റ) ൻറെ നേതൃത്വത്തിൽ ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തു. പിന്നീട് മറ്റൊരു രാത്രി ഉമർ പള്ളിയിൽ ചെന്നപ്പോൾ ഉബയ്യ് ഇബ്നു കഅബ (റ) ൻറെ നേതൃത്വത്തിൽ ജനങ്ങൾ നിസ്കരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: ഇത് നല്ലൊരു പുതിയ പ്രവർത്തനമാണ്. അവർ ഇപ്പോൾ നിസ്കരിക്കാൻ തെരഞ്ഞെടുത്തിരിക്കുന്ന സമയത്തേക്കാൾ അവർക്ക് (നിസ്കരിക്കാൻ) നല്ലത് അവർ ഉറങ്ങാൻ തെരഞ്ഞെടുത്തിരിക്കുന്ന രാത്രിയുടെ അവസാന ഭാഗമാണ്. (ജനങ്ങൾ നിസ്കരിച്ചിരുന്നത് രാത്രിയുടെ ആദ്യ ഭാഗത്തായിരുന്നു.) [11]ഇവിടെ ഇത് നല്ല പുതിയ പ്രവർത്തനമാണ് എന്ന ഉമർ(റ) ഉദ്ദേശിച്ചത് ഇമമോടുകൂടി പള്ളിയിൽ വെച്ച് സ്ഥിരമായി തറാവീഹ് നിസ്കരിക്കൽ പുതിയ പ്രവർത്തനത്തോട് സാദൃശ്യം ഉണ്ട് എന്നാണ്. അല്ലാതെ തറാവീഹ് നിസ്കാരം തന്നെ പുതിയ പ്രവർത്തനമാണ് എന്നല്ല. കാരണം ജമാഅത്തായി നബിതങ്ങൾ തന്നെ അത് നിസ്കരിച്ചത് ആണെന്ന് പ്രമാണങ്ങളിൽ ഉണ്ടല്ലോ[12] [13]പ്രസ്തുത ജമാഅത്തിൽ പതിവായി ഉമർ(റ) പങ്കെടുക്കാറില്ലായിരുന്നു എന്നാണ് പ്രമാണങ്ങളിൽ നിന്നും മനസ്സിലാകുന്നത്. രാത്രിയുടെ അന്ത്യയാമങ്ങളിൽ വീട്ടിൽവെച്ച് നിസ്കരിക്കുന്നതാണ് കൂടുതൽ നല്ലത് എന്ന് മനസ്സിലാക്കിയത് ആവാം അതിന് കാരണം. [14] ജനങ്ങൾക്കായി ഇമാമ് നിൽക്കാൻ ഉബയ്യ് ഇബ്നു കഅബ്(റ) വി നെ തെരഞ്ഞെടുത്തത് കൂടുതൽ ഖുർആൻ അറിയുന്നവൻ ഇമാമ് നിൽക്കണം എന്ന നബി തങ്ങളുടെ കല്പന സ്വീകരിച്ചാണ്. ആ രാത്രികളിൽ നബിയോട് ഒന്നിച്ചു നിസ്കരിച്ചവരെ നബിതങ്ങൾ അംഗീകരിച്ചതിൽ നിന്നാണ് ഉമർ(റ) ജമാഅത്തിന്റെ കാര്യം മനസ്സിലാക്കിയത്. അത് അവരുടെ മേൽ നിർബന്ധമാക്കപ്പെട്ടു മോ എന്ന ഭയം കൊണ്ട് മാത്രമാണ് ജമാഅത്തായുള്ള നിസ്കാരം നബിതങ്ങൾ അവർക്ക് വെറുത്തത്. ഉമർ(റ) വിൻെറ ഹദീസ് പറഞ്ഞ ഉടനെ നബിതങ്ങൾ തറാവീഹ് നിസ്കരിച്ചത് ആയി പരാമർശിക്കുന്ന ആയിഷ ബീവിയുടെ ഹദീസ് ഇമാം ബുഹാരി കൊണ്ട് വന്നതിലുള്ള രഹസ്യവും ഇതായിരിക്കാം. നബി തങ്ങൾ വഫാത്തായതോടുകൂടി ആ ഭയം ഇല്ലാതായല്ലോ. തറാവീഹിലെ ജമാഅത്തിന് ഉമർ(റ) പ്രാമുഖ്യം കൽപ്പിച്ചതിന് പിന്നിൽ വ്യത്യസ്ത ജമാഅത്തുകൾ നടത്തുന്നതിനുള്ള അനൈക്യവും ഒരേ ഇമാമിൻറെ കീഴിൽ നിസ്കരിക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ആവേശവും കൂടി പരിഗണിച്ചായിരിക്കും. ബഹുഭൂരിഭാഗം വരുന്ന പണ്ഡിതന്മാരും ഉമർ(റ) അഭിപ്രായം സ്വീകരിച്ചു തറാവീഹിൽ ജമാഅത്ത് സുന്നത്താണെന്ന് പ്രഖ്യാപിച്ചവരാണ്. [15]

തറാവീഹും ജമാഅത്തും[തിരുത്തുക]

തറാവീഹ് ജമാഅത്തായി നിർവ്വഹിക്കൽ സുന്നത്താണ് എന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും വീക്ഷണം. തറാവീഹ് വീട്ടിൽ വച്ച് തനിച്ചു നിസ്കരിക്കുന്നതാണോ അതല്ല പള്ളിയിൽ വെച്ച് ജമാഅത്തായി നിർവഹിക്കുന്നതാണോ കൂടുതൽ നല്ലത് എന്ന വിഷയത്തിൽ പണ്ഡിതലോകത്ത് വീക്ഷണ വ്യത്യാസമുണ്ട്. ഇമാം ശാഫിയും അദ്ദേഹത്തിൻറെ അനുചരന്മാരിൽ നിന്ന് ബഹുഭൂരിഭാഗവും ഇമാം അബൂഹനീഫയും ഇമാം അഹ്മദും മാലികീ മദ്ഹബിൽ ചിലരും മറ്റു പലരും അഭിപ്രായപ്പെടുന്നത് തറാവീഹ് ജമാഅത്തായി നിസ്കരിക്കുന്നതാണു കൂടുതൽ ഉത്തമം എന്നാണ്. ഉമർ(റ) ഉം സ്വഹാബത്തും അങ്ങനെയാണല്ലോ ചെയ്തത്. അതനുസരിച്ചു മുസ്ലിമീങ്ങളുടെ പ്രവർത്തനം സ്ഥിരമാക്കുകയും ചെയ്തിരിക്കുന്നു. തറാവീഹ് സുതാര്യമായ മതചിഹ്നങ്ങൾ പെട്ടത് ആയതിനാൽ പെരുന്നാൾ നിസ്കാരവുമായി അതിനു സദൃശ്യം ഉണ്ട്. ഇമാം മാലിക്കും അബൂയൂസുഫ് എന്നിവരും ഷാഫി മദ്ഹബ് കാരിൽ നിന്ന് ചിലരും മറ്റുചിലരും പറയുന്നത് തറാവീഹ് വീട്ടിൽ തനിച്ച് നിസ്കരിക്കുന്നതാണ് ഉത്തമം എന്നാണ്. സമയം നിശ്ചയിക്കപ്പെട്ട ഫർള് നിസ്കാരങ്ങൾ അല്ലാത്തത് വീട്ടിൽ വെച്ചാണ് ഉത്തമം എന്നർത്ഥംവരുന്ന ഹദീസാണ് അതിന് പ്രമാണമായി അവർ പറയുന്നത്. [16]

തറാവീഹിന്റെ പ്രാധാന്യം[തിരുത്തുക]

ഏറെ പ്രാധാന്യമുള്ള ഒരു സുന്നത്ത് നിസ്കാരമാണ് തറാവീഹ്. നബി (സ) പറയുന്നു:

ഇതിൽ റമദാനിൽ നിസ്കരിച്ചാൽ എന്നതുകൊണ്ട് ഉദ്ദേശം തറാവീഹ് ആണ്.[17]

തറാവീഹും സ്ത്രീകളും[തിരുത്തുക]

തറാവീഹ് സ്ത്രീകൾക്കും സുന്നത്താണ്. അത് അവരുടെ വീട്ടിൽ വച്ച് ജമാഅത്തായി നിസ്കരിക്കലാണ് ഉത്തമം. അതിനുവേണ്ടി പള്ളിയിലേക്കോ മറ്റു സ്ഥലങ്ങളിലേക്ക് പുറപ്പെടുന്ന ത്‌ ശരിയല്ല. നിസ്കാരത്തിനു വേണ്ടി സ്ത്രീകൾ വീടുവിട്ടിറങ്ങുന്നത് പള്ളിയിലേക്ക് ആണെങ്കിലും മറ്റ് സ്ഥലങ്ങളിലേക്ക് ആണെങ്കിലും നിയമം ഒന്നുതന്നെയാണ്. പള്ളിയുടെ വിവക്ഷ ജമാഅത്ത് നടക്കുന്ന സ്ഥലം എന്നാണ്. അതു പുരുഷന്മാരോട് കൂടെ ആണെങ്കിലും ശരി. അപ്പോൾ പള്ളി എന്നും പുരുഷന്മാരുടെ കൂടെ എന്നും പറയുന്നത് അധികവും ജമാഅത്ത് നടക്കുന്നത് അങ്ങനെ ആയതിനാലാണ്.[18]

തറാവീഹും റകഅത്തുകളും[തിരുത്തുക]

റമള്വാനിൽ പ്രത്യേകമായൊരു നിസ്കാരമില്ലെന്ന് വരുത്തുന്നതിന് വേണ്ടി റമള്വാനിലും അല്ലാ ത്ത കാലങ്ങളിലും നബി(സ്വ) പതിനൊന്ന് റക്’അത് നിസ്കരിച്ചിരുന്നുവെന്ന ഹദീസ് ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് ഒരു മൌലവി എഴുതുന്നു: “രാത്രി നിസ്കരിക്കുന്ന നിസ്കാരമായതിനാൽ ഖ്വിയാമുല്ലൈൽ എന്ന് പറയുന്നു. ഈ നിസ്കാരം ഉറങ്ങിയതിനുശഷം നിർവഹിക്കുകയാണെങ്കിൽ തഹജ്ജുദ് എന്നും അവസാനം ഒറ്റയായി നിർവഹിക്കുന്നത് കൊണ്ട് വിത്റ് എന്നും വിശ്രമിക്കാനുള്ള ഇടവേള ഉളളത് കൊണ്ട് തറാവീഹ് എന്നും പല പേരുകളിൽ വിളിക്കപ്പെടുന്നു.” (അൽമനാർ, റമള്വാൻ സ്പെഷ്യൽ പതിപ്പ് 1984 ജൂൺ, പേജ് 50)

റമള്വാനിന്റെ രാത്രികളിൽ ഒരു പ്രത്യേക നിസ്കാരമില്ലെന്ന് ചുരുക്കം. ഈ വാദം മുസ്ലിംകൾ ക്ക് സ്വീകാര്യമല്ല.  ഇബ്നുതൈമിയ്യ പോലും ഈ വിഷയത്തിൽ അവരോട് വിഘടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ കാണുക.

“എന്നാൽ തറാവീഹ് നിസ്കാരം ശർ’ഇൽ പുതുതായി ഉടലെടുത്തതല്ല. പ്രത്യുത, നബി(സ്വ)യുടെ വാക്ക് കൊണ്ടും പ്രവൃത്തികൊണ്ടും സ്ഥിരപ്പെട്ട സുന്നതാണത്. അവിടുന്ന് ഇപ്രകാരം പറഞ്ഞു. നിശ്ചയം അല്ലാഹു റമള്വാൻ നോമ്പ് നിങ്ങളുടെ മേൽ ഫർള്വാക്കിയിരിക്കുന്നു. റമള്വാനിന്റെ നിസ്കാരത്തെ ഞാൻ നിങ്ങൾക്ക് സുന്നത്താക്കുകുയം ചെയ്തിരിക്കുന്നു.” (ഇഖ്തിളാഉസ്വിറാത്വിൽ മുസ്തഖീം, പേജ് 275)

ഇബ്നുതൈമിയ്യ ഉദ്ധരിച്ച ഈ ഹദീസ് അബൂഹുറയ്റ(റ)യിൽനിന്ന് ഇമാം ദാറഖ്വുത്നി(റ) നിവേദനം ചെയ്തതായി ഇമാം ഇബ്നുൽ ‘അറബി(റ)യുടെ ശർഹുത്തിർമിദി 4/20ൽ കാണാം. അതിന്റെ നിവേദക പരമ്പരയിലുള്ളവർ യോഗ്യരാണെന്ന് ഇമാം സുബ്കി(റ) തന്റെ ഫതാവ 1/158ൽ പ്രസ്താവിച്ചിട്ടുണ്ട്.

ഇതുപോലെ ‘അബ്ദുറഹ്മാൻ(റ)ൽ നിന്ന് ഹാഫിള്വ് ഇബ്നു അബീശൈബ(റ) മുസ്വന്നഫ് 2/392ലും ഇമാം ഇബ്നുഖുസൈമ(റ) സ്വഹീഹ് 3/335ലും നിവേദനം ചെയ്തിട്ടുണ്ട്. ഇമാം അഹ് മദുബ്നുഹമ്പൽ(റ) നിവേദനം ചെയ്തതായി നൈലുൽ ഔത്വാർ 3/53ലും ഇമാം നസാഇ (റ), ഇബ്നുമാജ(റ), ബൈഹഖ്വി(റ) തുടങ്ങിയവർ നിവേദനം ചെയ്തതായി അദ്ദുർറുൽ മൻ സ്വൂർ 1/184ലും കാണാം.

സൽമാൻ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: “ശ’അ്ബാനിൽ നിന്നുള്ള അവസാന ദിനത്തിൽ നബി(സ്വ) ഞങ്ങളെ ഇപ്രകാരം അഭിസംബോധന ചെയ്തു: “ഓ ജനങ്ങളേ, നിശ്ച യം ഒരു മഹത്തായ മാസം കൊണ്ട് അല്ലാഹു നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. പുണ്യമേറിയ മാസമാണത്. ആയിരം മാസങ്ങളെക്കാൾ ഉത്തമമായൊരു രാത്രി ആ മാസത്തിലുണ്ട്. പ്രസ്തു ത മാസത്തിൽ നോമ്പനുഷ്ഠിക്കൽ അല്ലാഹു നിർബന്ധമാക്കിയിരിക്കുന്നു. അതിന്റെ രാവുകളിൽ നിസ്കരിക്കുന്നത് സുന്നതുമാക്കിയിരിക്കുന്നു.”

ഈ ഹദീസ് സൽമാൻ(റ)വിൽ നിന്ന് ഇബ്നുഖുസൈമ(റ) സ്വഹീഹ് 3/191ലും ഇമാം ബഗ്വി മ’ആലിമുത്തൻസീൽ 1/133ലും അബുല്ലൈസുസ്സമർഖ്വൻദി(റ) തൻബീഹ് പേജ് 124-ലും നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നുഹിബ്ബാൻ(റ) നിവേദനം ച്െയതതായി അത്തർഗീബു വത്തർഹീബ് 2/218ലും ഇബ്നുന്നജ്ജാർ(റ) നിവേദനം ചെയ്തതായി കൻസുൽ ‘ഉമ്മാൽ 4/323ലും അഖ്വീലി, ബൈഹഖ്വി, ഖത്വീബ്, ഇസ്വ്ബഹാനി(റ.ഹും.) തുടങ്ങിയവർ നിവേദനം ചെയ്തതായി അദ്ദുർ റുൽ മൻസ്വൂർ 1/184ലും കാണാം.

‘ഉമർ(റ) ഉബയ്യുബ്നു ക’അ്ബി(റ)ന്റെ നേതൃത്വത്തിൽ തറാവീഹ് നിസ്കാരം ജമാ’അതായി പുനഃസംഘടിപ്പിച്ചത് സംബന്ധിച്ച് ഇമാം അബൂഹനീഫ(റ)യോട് ചോദിച്ചപ്പോൾ ഇപ്രകാരം മറുപടി പറഞ്ഞു: “തറാവീഹ് നിസ്കാരം തീർച്ചയായും ശർ’ഇൽ ശക്തിയാർജ്ജിച്ച സുന്നതാണ്. ‘ഉമർ(റ) സ്വന്തമായി മെനഞ്ഞെടുത്തതല്ല അത്. നബി(സ്വ)യിൽ നിന്നുള്ള ഒരു രേഖയുടെ അടിസ്ഥാനമില്ലാതെ ‘ഉമർ(റ) തറാവീഹ് നിസ്കാരം ഒരു ഇമാമിന്റെ കീഴിലായി സംഘടിപ്പിച്ചിട്ടില്ലെന്ന് വ്യക്തം. പ്രസ്തുത സംഭവത്തിന് ‘ഉസ്മാൻ, ‘അലി, ഇബ്നു മസ’്ഊദ്, ‘അബ്ബാസ്, ഇബ്നു ‘അബ്ബാസ്, ത്വൽഹത്, സുബൈർ, മു’ആദ്, ഉബയ്യ് (റ.ഹും.) തുടങ്ങി അനവധി മുഹാജിറുകളും അൻസ്വാറുകളുമായ സ്വഹാബാക്കൾ സാക്ഷികളാണ്. ‘ഉമർ(റ) തറാവീഹ് നിസ്കാരം ഒരു ഇമാമിന്റെ കീഴിൽ സംഘടിപ്പിച്ചതിന് അവരാരും എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. മറിച്ച് ‘ഉമർ(റ)ന് പിന്തുണ പ്രഖ്യാപിക്കുകയാണ് ഉണ്ടായത്.” (ഇത്ഹാഫ് 3/417)

ഇമാം അബൂഹനീഫ(റ) ഉദ്ദേശിക്കുന്ന മേൽ പറഞ്ഞ ’രേഖ’ ഇമാം സുബ്കി(റ) രേഖപ്പെടുത്തുന്നത് കാണുക. ഇമാം സുബ്കി(റ) പറയുന്നു: “തൽവിഷയമായി ഹദീസുകളിൽനിന്നും പണ്ഢിതന്മാർക്കുള്ള രേഖ ഇവയാണ്. അബൂഹുറയ്റ(റ)വിൽ നിന്ന് നിവേദനം. “നിശ്ചയം നബി(സ്വ) പറഞ്ഞു. വിശ്വാസത്തോടെയും പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയോടെയും റമള്വാനിൽ ആരെങ്കിലും നിസ്കരിച്ചാൽ മുമ്പ് കഴിഞ്ഞുപോയ അവന്റെ പാപങ്ങളെല്ലാം പൊറുക്കപ്പെടും.” (ബുഖാരി, മുസ്ലിം)

‘ആഇശ(റ)യിൽനിന്ന് നിവേദനം: “നിശ്ചയം നബി(സ്വ) (വീട്ടിൽനിന്ന്) പുറപ്പെട്ടു. ശേഷം പള്ളിയിൽ വെച്ചു നിസ്കരിച്ചു. നേരം പുലർന്നപ്പോൾ ജനങ്ങൾ ഇതുസംബന്ധമായി സംസാരിച്ചു. രണ്ടാം ദിവസം നേരത്തേതിലുപരി ആളുകൾ സംഘടിച്ചു. നബി    (സ്വ)യോടൊപ്പം നിസ്കരിച്ചു. പിറ്റേ ദിവസം നേരം പുലർന്നപ്പോൾ ജനങ്ങൾ ഇതുസംബന്ധമായി സംസാരിച്ചു. മൂന്നാം രാത്രി ആയപ്പോഴേക്ക് പള്ളിയിൽ ജനബാഹുല്യമായി. അന്നും നബി(സ്വ) നിസ്കാരത്തിലേക്ക് പുറപ്പെടുകയും ജനങ്ങൾ നബി(സ്വ)യോടൊപ്പം നിസ്കരിക്കുകയുംചെയ്തു. നാലാം രാത്രി ആയപ്പോഴേക്ക് പള്ളി ജനങ്ങളെ ഉൾക്കൊള്ളാതെ വന്നു.” അബൂദാവൂദി(റ)ന്റെ വാചകമാണിത്. ഇമാം മുസ്ലിമി(റ)ന്റെ നിവേദനവും ഏകദേശം ഇതുപോലെത്തന്നെ.” (ഫതാവാ സുബ്കി 1/157)

ശൈഖുൽ ഇസ്ലാം സകരിയ്യൽ അൻസ്വാരി(റ)യുടെ അസ്നൽ മത്വാലിബ് 1/200, ഇമാം ‘എനി(റ)യുടെ ‘ഉംദതുൽ ഖ്വാരി 5/267 എന്നിവ നോക്കുക. ഇമാം സറഖ്സി(റ) പറയുന്നു: “തറാവീഹ് നിസ്കാരം സുന്നതാണെന്ന് മുസ്ലിം ഉമ്മത് ഏകോപിച്ചിട്ടുണ്ട്. അഹ്ലുൽ ഖ്വിബ്ലയിൽപ്പെട്ട ആരും ഇതിനെ എതിർത്തിട്ടില്ല. റാഫിള്വികൾ മാത്രമേ എതിർത്തിട്ടുള്ളൂ.” (സറഖ്സി(റ)യുടെ മബ്സൂഥ്വ് 2/143) ഇത് ഫതാവാ സുബ്കി 1/156ലും ഉദ്ധരിച്ചിട്ടുണ്ട്. “പുത്തൻ പ്രസ്ഥാനക്കാരിൽ ഏറ്റവും ദുഷ്ടനായ നള്ള്വാമിന്റെ പക്ഷം ‘ഉമർ(റ) മെനഞ്ഞെടുത്തതാണ് തറാവീഹ് നിസ്കാരമെന്നാണ്.” (കിതാബുൽ ഫർഖ് പേജ് 148 നോക്കുക.)

ചുരുക്കത്തിൽ റമള്വാനിന്റെ രാവുകളിൽ മാത്രമുള്ളതും തറാവീഹെന്ന പേരിൽ അറിയപ്പെടുന്നതുമായ പ്രത്യേക നിസ്കാരം ഹദീസുകൾ കൊണ്ട് തെളിഞ്ഞതും മുസ്ലിം ലോകം ഏകോപിച്ചംഗീകരിച്ചതുമായിരിക്കെ അങ്ങനെ ഒരു പ്രത്യേക നിസ്കാരമില്ലെന്ന് പറയുന്ന പുത്തൻവാദി കൾ മുസ്ലിം ലോകത്തോട് പുറം തിരിഞ്ഞു നിൽക്കുന്നവരും മുൻകാല ബിദ’ഈ പ്രസ്ഥാനത്തിന്റെ നേതാവ് നള്ള്വാമിന്റെയും മുസ്ലിം ലോകം അവഗണിച്ചു തള്ളിയ റാഫിള്വികളുടെയും പഴഞ്ചൻ വാദങ്ങൾ ഏറ്റുപറയുന്നവരുമാണെന്ന് വ്യക്തം.

തറാവീഹിന്റെ ശ്രേഷ്ഠത

ഹാഫിള്വ് അബ്ദുറസാഖ്(റ) ‘അലി(റ)യിൽ നിന്ന് നിവേദനം: “അവിടന്നരുളി. റമള്വാൻ മാസത്തി ലെ നിസ്കാരത്തിന് ‘ഉമറി(റ)നെ പ്രേരിപ്പിച്ചത് ഞാനായിരുന്നു. ഞാൻ ‘ഉമറി(റ)നോട് ഇപ്രകാരം പറഞ്ഞു കൊടുത്തു. നിശ്ചയം ഏഴാമാകാശത്തിൽ ഒരു മതിൽക്കെട്ടുണ്ട്. ‘ഹള്വീറതുൽ ഖ്വുദ്സ്’ എന്നാണതിന്റെ പേര്. അർറൂഹ് എന്ന പേരിലറിയപ്പെടുന്ന ഒരു വിഭാഗം (മലക്കുകൾ) ആണവിടെ താമസിക്കുന്നത്. ലൈലതുൽഖ്വദ്റിന്റെ രാത്രിയായാൽ ഭൂമിയിലേക്കിറങ്ങുന്നതിനു വേണ്ടി റബ്ബിനോടവർ അനുമതി തേടുന്നു. അപ്പോൾ അല്ലാഹു അവർക്ക് അനുമതി നൽകുന്നു. (റമള്വാനിൽ) നിസ്കരിക്കുന്ന ഏതൊരു വ്യക്തിക്കു വേണ്ടിയും ദു’ആ ചെയ്തിട്ടല്ലാതെ അവന്റെ അരികിലൂടെ അവർ നടക്കില്ല. അങ്ങനെ അവരുടെ പുണ്യം ഈ വ്യക്തിക്കും ലഭ്യമാകുന്നു. ഓ അബുൽ ഹസൻ!, എങ്കിൽ ഈ നിസ്കാരത്തിന് ജനങ്ങളെ പ്രേരിപ്പിക്കണം. അവർക്ക് ആ പുണ്യം  ലഭിക്കുന്നതിനു വേണ്ടി. അങ്ങനെ ആ വർഷം തന്നെ ജനങ്ങളോട് നിസ്കാരത്തിന് വേണ്ടി ഉത്തരവിട്ടു.” (ഇമാം സുയൂഥ്വി(റ)യുടെ അൽ ജാമി’ഉൽ കബീർ 1/84)

ഇമാം അബൂല്ലൈസ്(റ) ‘അലിയ്യുബ്നു അബീത്വാലിബി(റ)ൽ നിന്ന് നിവേദനം: “അലി(റ) പറഞ്ഞു. നിശ്ചയം ‘ഉമർ(റ) ഈ തറാവീഹ് നിസ്കാരം എന്നിൽ നിന്നു കേട്ട ഒരു ഹദീസിൽ നിന്നാണ് ഗ്രഹിച്ചെടുത്തത്. അവർ (ജനങ്ങൾ) ചോദിച്ചു. ഓ അമീറുൽ മുഅ്മിനീൻ! ഏതാണ് ആ ഹദീസ്? ‘അലി(റ) പറഞ്ഞു: നബി(സ്വ) ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു. ‘അർശിന്റെ പരിസരത്ത് അല്ലാഹുവിനൊരു സ്ഥലമുണ്ട്. ഹളീറതുൽ ഖ്വുദ്സ് എന്നാണ് അതിന്റെ പേര്. പ്രകാശത്താൽ നിബിഢമാണിത്. എണ്ണമറ്റ മലകുകൾ അവിടെയുണ്ട്. അവർ ഒരു സമയവും തളർച്ചയില്ലാതെ അല്ലാഹുവിന് ‘ഇബാദത്ത് ചെയ്ത് കൊണ്ടേയിരിക്കുന്നു. റമള്വാനിന്റെ രാവുകളായാൽ ഭൂമിയിലേക്കിറങ്ങാനും മനുഷ്യരോടൊന്നിച്ച് നിസ്കരിക്കാനും അവരുടെ റബ്ബിനോടവർ അനുമതി തേടുന്നു. അങ്ങനെ അവർ റമള്വാനിന്റെ എല്ലാ രാവുകളിലും ഭൂമിയിലേക്കിറങ്ങുന്നു. വല്ല വ്യക്തിയും അവരെ സ്പർശിക്കുകയോ അവർ അവനെ സ്പർശിക്കുകയോ ചെയ്യുന്ന പക്ഷം പിന്നീടൊരിക്കലും പരാജയപ്പെടാത്ത വിധമുള്ള വിജയത്തിൽ അവനെത്തുന്നു. ഇതുകേട്ട ‘ഉമർ(റ) ഇപ്രകാരം പറഞ്ഞു. എന്നാൽ ഇതു കൊണ്ട് ഏറ്റവുംകടമപ്പെട്ടവർ നാം തന്നെ. അങ്ങനെ തറാവീഹിന് വേണ്ടി ജനങ്ങളെ സംഘടിപ്പിക്കുകയും തറാവീഹ് നിസ്കാരത്തെ നിലനിർത്തുകയും ചെയ്തു.” (അബുല്ലൈസി(റ)ന്റെ തൻബീഹ്, പേജ് 124)

അബൂ ഇസ്ഹാഖ്വൽ ഹമദാനിയി(റ)ൽനിന്ന് ഇബ്നു ശാഹീൻ(റ) നിവേദനം: “റമള്വാനിൽ നിന്നുള്ള ഒരു രാത്രിയുടെ ആദ്യസമയത്ത് ‘അലി(റ) (പള്ളിയിലേക്ക്) പുറപ്പെട്ടു. വിളക്കുകൾ അവിടെ കത്തിക്കൊണ്ടിരിക്കുകയും അല്ലാഹുവിന്റെ കിതാബ് (തറാവീഹിൽ) അവിടെ പാരായണം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതു കണ്ട ‘അലി(റ) ഇങ്ങനെ പറഞ്ഞു: ‘ഓ ഖത്ത്വാബിന്റെ പുത്രാ!, ഖ്വുർആൻ കൊണ്ട് അല്ലാഹുവിന്റെ പള്ളികൾ നിങ്ങൾ പ്രകാശിപ്പിച്ചത് പോലെ നിങ്ങളുടെ ഖ്വബറിനെ അല്ലാഹു പ്രകാശിപ്പിക്കട്ടെ.’ (സുയൂഥ്വി(റ)യുടെ അൽ ജാമി’ഉൽ കബീർ 1/158, ശൈഖ് ‘അലാഉദ്ദീനുൽ ഹിന്ദി (റ)യുടെ കൻസുൽ ‘ഉമ്മാൽ 4/248)

ിൽ

അവലംബം[തിരുത്തുക]

  1. സ്വഹീഹ് ബുഖാരി - ഇമാം ബുഖാരി (റ)
  2. അൽ ജാമിഉൽ കബീർ - ഇമാം സുയൂഥി (റ)
  3. ഫതാവ സുബ് കി- ഇമാം സുബ് കി (റ)
  4. തൻബീഹ് - അബുല്ലൈസ് (റ)
  1. ഫത്ഹുൽമുബ്ദി 2/165,ഇമാം ശർഖ്വാവി
  2. മുറൂജുദ്ദഹബ് 2/328
  3. ബഗ്ദാദി(റ)യുടെ സബാഇകുദ്ദഹബ്, പേജ് 165
  4. തൻബീഹുസ്സമർഖ്വൻദി, പേജ് 124
  5. അൽമനാർ, റമള്വാൻ സ്പെഷ്യൽ പതിപ്പ് 1984 ജൂൺ, പേജ്
  6. ബുഖാരി 1061,872
  7. ബുഖാരി 1870
  8. ഹാഷിയത്തുൽ ജമൽ 1/498
  9. മുസ്തദ്റക് 4/151 1061,872
  10. ഹാഷി യത്തുൽ ജമൽ 1/498
  11. ബുഖാരി 1871
  12. അൽ ഫവാക്കിഹു ദവ്വാനി 8\32
  13. ശറഹ് മുഖ്തസർ ഖലീൽ.4\321
  14. ഫത്ഹുൽ ബാരി 6/292
  15. ഫത്ഹുൽ ബാരി 6/292
  16. ശറഹ് മുസ്ലിം 3/101
  17. ശറഹ് മുസ്ലിം 3/101
  18. ഖൽയൂബി 1/222
"https://ml.wikipedia.org/w/index.php?title=തറാവീഹ്&oldid=4073772" എന്ന താളിൽനിന്ന് ശേഖരിച്ചത്