ഹിജാബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിജാബ് (حجاب) മറയ്ക്കുക എന്ന അര്‍ത്ഥമുള്ള ഒരു അറബി വാക്ക് ആണ്. മറയ്ക്കുക, മറ, മൂടുപടം,അഭയസ്ഥാനം എന്നൊക്കെ അര്‍ത്ഥമുള്ള حجب എന്ന വാക്കില്‍ നിന്ന വന്നതാണിത്.

അറബി സംസാരിക്കുന്ന രാജ്യങ്ങളിലും പാശചാത്യ നാടുകളിലും പൊതുവെ ഹിജാബ് എന്ന വാക്ക് കൊണ്ട് പരാമര്‍ശിക്കുന്നത് സ്ത്രീകളുടെ ശരീരവും തലയും മറക്കുക എന്നതാണ്‌. എന്നാല്‍ ഇസ്ലാമില്‍ ഹിജാബിന്‍ ഒതുക്കം, വിനയം, സ്വഭാവശുദ്ധി, സന്മാര്‍ഗം എന്നീ വിശാലമായ അര്‍ത്ഥമാണ്‍ ഉള്ളത്.

ഉള്ളടക്കം

[തിരുത്തുക] ഹിജാബ് മതഗ്രന്ഥങ്ങളില്‍

[തിരുത്തുക] ഖുര്‍ആനില്‍

ഖുര്‍ ആന്‍ മുസ്ലിംങ്ങളോട് ഒതുക്കമുള്ള വസ്ത്രം ധരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

സത്യ വിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ തഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പേടുത്താതിരിക്കാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍ത്യപിതാക്കള്‍, അവരുടെ പുത്രന്മാര്‍, അവരുടെ ഭര്‍ത്യപുത്രന്മാര്‍, അവരുടെ സഹോദരന്മാര്‍, അവരുടെ സഹോദരപുത്രന്മാര്‍, അവരുടെ സഹോദരീ പുത്രന്മാര്‍ മുസ്ലിംങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപെടുത്തിയവര്‍(അടിമകള്‍), ലൈംഗികാസക്തി ഉള്ളാവരല്ലാത്ത പുരുഷന്മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സില്ലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അള്ളാഹുവിങ്കലേക്ക് ഖേദിച്ചമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. (24:31)

ഇനി വരുന്ന സുക്തംങ്ങള്‍ മുസ്ലിം സ്ത്രീകള്‍ പുറത്ത് പോകുംബോള്‍ മൂടുപടം ഇടാന്‍ നിര്‍ദ്ദേശിക്കുന്നു. അവര്‍ തിരിച്ചറിയപെടുകയും ഉപദ്രവങ്ങളില്‍ നിന്ന രക്ഷ പെടുകയും ചെയ്യുന്നതിന്‍.

സത്യവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അവര്‍ (തെറ്റായ) യതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവര്‍ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കുകയാണ്‍. നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടൂം അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ്‍ എറ്റവും അനുയോജ്യമായത്. അള്ളാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(33:58,59)

ഇനി വരുന്ന സുക്തംങ്ങള്‍ മുഹമ്മദ് നബിയുടെ ഭാര്യമാര്‍ക്കുള്ള പ്രതേക കല്‍പ്പനകളാണ്‍. എന്നാലും ചില വ്യാഖ്യാതാക്കള്‍ ഇത് എല്ല സ്ത്രീകളും അനുകരിക്കേണ്ടതാണ്‍ എന്ന് വിശ്വസിക്കുന്നു.

പ്രാവചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്)‌ അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹ്യദയത്തില്‍ രോഗമുള്ളവന്‍ മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞു കൊള്ളുക. നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങികഴിയുകയും ചെയ്യുക പഴയ അജ് ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്ക്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അള്ളാഹുവെയും അവ്ന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക.(പ്രവാചക്ന്റെ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരുക്കുവാനും മാത്രമാണ്‍ അള്ളാഹു ഉദ്ദേശിക്കുന്നത്.(33:32,33)

മറ്റൊരു സൂക്തം

സത്യവിശ്വാസികളേ, ഭക്ഷണത്തിന്‍ (നിങ്ങളെ ക്ഷണിക്കുകയും ) നിങ്ങള്‍ക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്. അത് (ഭക്ഷണം) പാകമാകുന്നത് നിങ്ങള്‍ നോക്കിയിരിക്കുന്നവരുമാകരുത്. പക്ഷെ നിങ്ങള്‍ ക്ഷണിക്കപെട്ടാല്‍ നിങ്ങള്‍ കടന്ന് ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പരഞ് രസിച്ചിരിക്കുന്നവരാവുകയും അരുത്. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട് (അത് പറയാന്‍) അദ്ദേഹത്തിന്‍ ലജ്ജ തോന്നുന്നു. സത്യത്തിന്റ് കര്യത്തില്‍ അള്ളാഹുവിന്‍ ലജ്ജ് തോന്നുകയില്ല. നിങ്ങള്‍ അവരോട് (നബിയുടെ ഭാര്യമരോട് ) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങള്‍വരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ച് കൊള്ളൂക. അതാണ്‍ നിങ്ങളുടെ ഹ്യദയങ്ങള്‍ക്കും അവരുടെ ഹ്യദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്. അള്ളാഹുവിന്റെ ദൂതന്‍ ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് പാടില്ല. അദ്ദേഹത്തിന്‍ ശേഷം ഒരിക്കലും അദ്ദേഹത്തിന്റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അള്ളാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു. (33:53)

[തിരുത്തുക] ഹദീസില്‍

[തിരുത്തുക] അവലംബം

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികള്‍


"http://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%9C%E0%B4%BE%E0%B4%AC%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം