സകാത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്‌ലാം മതം
മുസ്‌ലീം പള്ളി

വിശ്വാസങ്ങള്‍

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാര്‍അന്ത്യനാള്‍

അനുഷ്ഠാനങ്ങള്‍

വിശ്വാസംപ്രാര്‍ഥന
വ്രതംസകാത്ത്തീര്‍ത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ഇബ്‌നു അബ്ദുള്ള
അബൂബക്കര്‍ സിദ്ധീഖ്‌
‌ഉമര്‍ ബിന്‍ ഖതാബ്‌
‌ഉസ്‌മാന്‍ ബിന്‍ അഫ്ഫാന്‍
‌അലി ബിന്‍ അബീ ത്വാലിബ്‌
‌സ്വഹാബികള്‍
‌‌പ്രവാചകന്മാര്‍
അഹ്‌ലുല്‍ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുര്‍ആന്‍നബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകള്‍‍

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകള്‍‍

സുന്നി‍ശിയ‍
സൂഫിസലഫി

പ്രധാന മസ്ജിദുകള്‍‍

മസ്ജിദുല്‍ ഹറാംമസ്ജിദുന്നബവി
മസ്ജിദുല്‍ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലീം പള്ളികള്‍
ഹിജ്‌റ വര്‍ഷംആഘോഷങ്ങള്‍

ഇതുംകൂടികാണുക

ഹൈന്ദവംക്രിസ്തുമതം
ബുദ്ധമതംജൈനമതം

ഇസ്ലാം മതവിശ്വസികള്‍ നല്കേണ്ട മതനിയമപ്രകാരമുള്ള ദാനമാണ് സകാത്ത് . (അറബി: زكاة) . സകാത്ത് എന്ന അറബി പദത്തിന് ശുദ്ധിയാകല്‍, ശുദ്ധീകരിക്കല്‍, ഗുണകരം എന്നൊക്കെയാണര്‍ഥം. ഇത്‌ ധനികന്‍ പാവപ്പെട്ടവരായ സകാത്തിന്റെ അവകാശികള്‍ക്ക്‌ നല്കുന്ന ഔദാര്യമല്ല, മറിച്ച്‌ ധനികന്റെ സ്വത്തില്‍ അവര്‍ക്ക്‌ ദൈവം നല്കിയ അവകാശമാണ്‌ എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. നിര്‍ബന്ധബാദ്ധ്യതയായി ഇസ്ലാം ഇതിനെ എണ്ണിയിരിക്കുന്നു. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് സകാത്ത്. സകാത്തു് രണ്ടു് തരം.

ഉള്ളടക്കം

[തിരുത്തുക] സകാത്തുല്‍ ഫിത്വര്‍

എല്ലാ മുസ്ലിങ്ങളും നിര്‍‍ബന്ധമായും നല്കിയിരിക്കേണ്ട സകാത്താണ് സകാത്തുല്‍ ഫിത്വര്‍ . ആവശ്യക്കാരനായ ഒരു മനുഷ്യനെ ഊട്ടുവാന്‍ മതിയായ അത്രയുമാണ് ഇതിന്റെ അളവ്. റമദാന്‍ മാസത്തിന്റെ അവസാനത്തിലാണ് സകാത്തുല്‍ ഫിത്വര്‍ നല്‍കേണ്ടത്.

[തിരുത്തുക] സകാത്തുല്‍‍ മാല്‍

ഖുര്‍ആനില്‍ പറഞ്ഞ സകാത്തിന്റെ അവകാശികള്ക്ക് മുസ്ലിംകള്‍ തങ്ങളുടെ സമ്പല്‍സമൃദ്ധിയില്‍ (സമ്പത്ത്‌, വിളകള്‍, സ്വര്‍ണ്ണം, നിധികള്‍, വളര്‍ത്തുമൃഗങ്ങള്‍, തുടങ്ങിയവ) നിന്നും നിശ്ചിത ശതമാനം വാര്‍ഷിക കണക്കെടുത്ത് ഏല്പിക്കുന്നതാണ് സകാത്തുല്‍ മാല്‍. ഇത്‌ കൊടുക്കല്‍ വിശ്വാസികള്‍ക്ക്‌ നിര്‍ബന്ധമാണ്‌.

[തിരുത്തുക] സകാത്ത് കൊടുക്കാന്‍ ബാധ്യതയുള്ളവര്‍

സകാത്ത് കൊടുക്കാന്‍ നിബന്ധമായ ഏറ്റവും കുറഞ്ഞ അളവിനെ നിസാബു് എന്നുവിളിക്കുന്നു. ഹദീഥുകളുടെ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ നിസാബ് താഴെ പറഞ്ഞിരിക്കുന്ന പ്രകാരമാണ്. ശുദ്ധമായ സ്വര്‍ണ്ണം 20 ദിനാര്‍ അഥവാ (85 ഗ്രാം അതായത് 10.625 പവന്‍), വെള്ളി 100 ദിര്‍ഹം (595 ഗ്രാം)

നിങ്ങള്‍ (യുദ്ധത്തില്‍) നേടിയെടുത്ത ഏതൊരു വസ്തുവില്‍ നിന്നും അതിന്‍റെ അഞ്ചിലൊന്ന്‌ അല്ലാഹുവിനും റസൂലിനും (റസൂലിന്‍റെ) അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിപോക്കന്‍മാര്‍ക്കും ഉള്ളതാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുവിന്‍. അല്ലാഹുവിലും സത്യാസത്യവിവേചനത്തിന്‍റെ ദിവസത്തില്‍ അഥവാ ആ രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസത്തില്‍ നമ്മുടെ ദാസന്റെ മേല്‍ നാം അവതരിപ്പിച്ചതിലും നിങ്ങള്‍ വിശ്വസിച്ചുകഴിഞ്ഞിട്ടുണ്ടെങ്കില്‍. അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു.

ഖുര്‍ആന്‍ (മലയാളവിവിര്‍ത്തനം), 8:41

[തിരുത്തുക] സകാത്തിന്റെ എട്ട്‌ അവകാശികള്‍

  1. ഫകീര്‍ - ജീവിത ചെലവിനായുള്ള വിഭവങ്ങള്‍ തീര്‍ത്തും ഇല്ലാത്തവര്‍.
  2. മിസ്കീന്‍ - പ്രാഥമികാവശ്യത്തിന്‌ വിഭവങ്ങള്‍ തികയാത്തവര്‍.
  3. അമീല്‍ - സകാത്ത്‌ സംഭരണ-വിതരണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍.
  4. മുഅല്ലഫാതുല്‍ ഖുലൂബ്‌ - ഇസ്ലാമതം പുതുതായി സ്വീകരിച്ചവര്‍, അല്ലെങ്കില്‍ മാനസികമായി താല്‍പര്യമുള്ളവര്‍.
  5. റിഖാബ്‌ - മോചനദ്രവ്യം ആവശ്യമുള്ള അടിമകള്‍.
  6. ഗരീബ് - കടബാദ്ധ്യതയുള്ളവര്‍ (പ്രാഥമിക ആവശ്യങ്ങള്‍ക്കോ അനുവദനീയ മാര്‍ഗ്ഗങ്ങളിലോ സമ്പത്ത്‌ ചിലവഴിക്കുക മൂലം).
  7. ഫി-സബീലില്ലഹ്‌ - ദൈവിക മാര്‍ഗ്ഗത്തില്‍ ജിഹാദ്‌ ചെയ്യുന്നവര്‍.
  8. ഇബ്നു സബീല്‍ - വഴിയാത്രികര്‍.
ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്‌) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും, (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്റെ) കാര്യത്തിലും, കടം കൊണ്ട്‌ വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്‌. അല്ലാഹുവിങ്കല്‍ നിന്ന്‌ നിശ്ചയിക്കപ്പെട്ടതത്രെ ഇത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌.

ഖുര്‍ആന്‍ (മലയാളവിവിര്‍ത്തനം), 9:60

[തിരുത്തുക] കൂടുതല്‍ വായനയ്‌‌ക്ക്

"http://ml.wikipedia.org/wiki/%E0%B4%B8%E0%B4%95%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം