മൊഹമ്മദ് അസ്‌ഹറുദ്ദീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൊഹമ്മദ് അസ്‌ഹറുദ്ദീൻ
Cricket no pic.png
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് മൊഹമ്മദ് അസ്‌ഹറുദ്ദീൻ
ജനനം 1963 ഫെബ്രുവരി 8 (1963-02-08) (വയസ് 49)
ഹൈദരാബാദ്, ആന്ധ്രപ്രദേശ്, ഇന്ത്യ
ബാറ്റിംഗ് രീതി വലം കൈ ബാറ്റ്സ്മാൻ
ബൗളിംഗ് രീതി വലം കൈ മീഡിയം പേസ്
റോൾ ബാറ്റ്സ്മന്
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം India
ആദ്യ ടെസ്റ്റ് (cap 169) 31 ഡിസംബർ 1984 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ് 2 മാർച്ച് 2000 v [[സൗത്ത് ആഫ്രിക്ക ദേശീയ ക്രിക്കറ്റ് ടീം|സൗത്ത് ആഫ്രിക്ക]]
ആദ്യ ഏകദിനം (cap 51) 20 ജനുവരി 1985 v ഇംഗ്ലണ്ട്
അവസാന ഏകദിനം 3 ജൂൺ 2000 v പാകിസ്താൻ
ദേശീയ തലത്തിൽ
വർഷങ്ങൾ
1981–2000 ഹൈദരാബാദ്
1983–2000 സൗത്ത് സോൺ
1991–1994 ഡെർബിഷയർ
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റുകൾ ഏകദിനം ഫസ്റ്റ് ക്ലാസ് LA
കളികൾ 99 334 229 433
നേടിയ റൺസ് 6215 9378 15855 12941
ബാറ്റിംഗ് ശരാശരി 45.03 36.92 51.98 39.33
100s/50s 22/21 7/58 54/74 11/85
ഉയർന്ന സ്കോർ 199 153* 226 161*
എറിഞ്ഞ പന്തുകൾ 2.1 92 238.4 137.5
വിക്കറ്റുകൾ 0 12 17 15
ബൗളിംഗ് ശരാശരി 0 39.91 46.23 47.26
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 0
മികച്ച ബൗളിംഗ് 3/19 3/36 3/19
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 105/0 156/0 220/0 200/0
ഉറവിടം: [1], 1 September 2007

മൊഹമ്മദ് അസ്‌ഹറുദ്ദീൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്ലിപ് ഫീൽഡർമാരിലൊരാളായിരുന്നു അസ്‌ഹർ. 1963 ഫെബ്രുവരി 8നു ആന്ധ്രയിലെ ഹൈദരാബാദിൽ ജനിച്ചു. മികച്ച ബാറ്റ്സ്മാനും ഫീൽഡറുമായിരുന്ന അസ്‌ഹർ തൊണ്ണൂറുകളിൽ ഇന്ത്യൻ ടീമിനെ നയിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ 22 സെഞ്ചുറികളടക്കം ആറായിരത്തിലധികം റൺസും ഏകദിനത്തിൽ ഒൻപതിനായിരത്തിലധികം റൺസും നേടിയ അസ്‌ഹറുദ്ദീൻ ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിലൊരാളുമായിരുന്നു. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനായിരുന്ന ഹാൻസി ക്രോണ്യേ ഉൾപ്പെട്ട മൽസര ഒത്തുകളിയിൽ പെട്ട് രണ്ടായിരാമാണ്ടിൽ ആജീവനാന്തവിലക്കു കൽ‌പ്പിച്ചതോടെ അസ്‌ഹറുദ്ദീന്റെ കരിയർ അവസാനിച്ചു. ഇപ്പോൾ ലോകസഭാംഗമാണ്‌ അസ്‌ഹർ. ഉത്തർപ്രദേശിലെ മുറാദാബാദ് ലോകസഭാമണ്ഡലത്തിൽ നിന്ന് കോൺഗ്രസ്സ് ടിക്കറ്റിലാണ്‌ അദ്ദേഹം എം.പി യായി വിജയിച്ചത്.[1]

ഉള്ളടക്കം

[തിരുത്തുക] ആദ്യജീവിതം

1963 ഫെബ്രുവരി 8-ന് ഹൈദരാബാദിലെ ഹിമായത്ത് നഗറിൽ ജനിച്ചു. ഹൈദരാബാദിലെ ആൾ സെയ്ന്റസ് സ്കൂൾ, നിസാം കോളജ് എന്നിവിടങ്ങളിൽ നിന്നായി പഠനം പൂർത്തിയാക്കി. ബികോം. ബിരുദധാരിയായ ഇദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹൈദരാബാദ് ശാഖയിൽ ഉദ്യോഗസ്ഥനായിരുന്നു.

[തിരുത്തുക] ഔദ്യോഗിക ജീവിതം

[തിരുത്തുക] ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ

ക്രിക്കറ്റ് പാരമ്പര്യമുള്ള കുടുംബമായിരുന്നു അസ്ഹറിന്റേത്. മാതുലൻ സൈനുൽ ആബീദിൻ 60-കളിൽ ഉസ്മാനിയാ സർവകലാശാലാ ടീമിന്റെ ക്യാപ്റ്റനായിരുന്നു. രണ്ടു സഹോദരന്മാരും ക്രിക്കറ്റ് കളിക്കാരായിരുന്നു. 1981-82-ൽ രഞ്ജി ട്രോഫിയിൽ ഹൈദരാബാദിനുവേണ്ടി കളിച്ചുകൊണ്ടാണ് അസ്‌ഹർ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 1984-ൽ ദിലീപ് ട്രോഫിയിൽ ഡബിൾ സെഞ്ച്വറി നേടിയ ഇദ്ദേഹം അക്കൊല്ലം സിംബാബ്‌വേ പര്യടനം നടത്തിയ 25 വയസ്സിന് താഴയുള്ളവരുടെ ദേശീയടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതിലെയും ബുച്ചിബാബു ടൂർണമെന്റിലെയും ഉജ്വല ഫോമായിരുന്നു ഇദ്ദേഹത്തിന് ദേശീയ ടീമിലേക്കുള്ള വഴിയൊരുക്കിയത്.

[തിരുത്തുക] അന്താരാഷ്ട്രക്രിക്കറ്റിൽ

21-ാം വയസ്സിൽത്തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അസ്‌ഹർ തന്റെ വരവറിയിച്ചത് ലോകറെക്കോർഡ് സ്ഥാപിച്ചു കൊണ്ടായിരുന്നു. 1984-ൽ ഇംഗ്ലണ്ടിനെതിരെ നടന്ന അരങ്ങേറ്റ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളിൽ തുടർച്ചയായ സെഞ്ച്വറികൾ ഇന്നും മറികടക്കപ്പെടാത്ത ലോകറെക്കോർഡായി നിലനിൽക്കുന്നു. 1985-ൽ ഇംഗ്ലണ്ടിനെതിരെ തന്നെയായിരുന്നു ഏകദിന അരങ്ങേറ്റവും. തുടർന്ന് ബാറ്റിംഗിൽ കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്. 99 ടെസ്റ്റ് മത്സരങ്ങളിൽ ദേശീയ ടീമിന്റെ ജഴ്സിയണിഞ്ഞ ഇദ്ദേഹം 22 സെഞ്ച്വറികളോടെ 6215 റൺസ് നേടി. 334 ഏകദിനങ്ങളിൽ നിന്നായി 7 സെഞ്ച്വറികളോടെ 9378 റൺസും നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 229 മത്സരങ്ങളിലായി 15855 റൺസാണ് അസ്ഹറിന്റെ സമ്പാദ്യം. 1991-94 കാലഘട്ടത്തിൽ ഇംഗ്ലണ്ടിലെ ഡെർബിഷെയറിന് വേണ്ടിയും പാഡണിഞ്ഞിട്ടുണ്ട്.

[തിരുത്തുക] ശൈലി

ബാറ്റിംഗിൽ അസ്ഹർ കൈവരിച്ച നേട്ടങ്ങൾക്കപ്പുറം, വേറിട്ട ബാറ്റിംഗ് ശൈലികൊണ്ടായിരുന്നു അസ്ഹർ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മധ്യനിരയിൽ തന്റെ സ്വതഃസിദ്ധമായ 'റിസ്റ്റ് ഫ്ലിക്ക്' ശൈലിയിൽ ബാറ്റ് വീശിയ ഇദ്ദേഹം ഏതൊരു സ്പിൻബൗളറുടെയും പേടിസ്വപ്നമായിരുന്നു പ്രതിരോധത്തിലൂന്നിയും അക്രമണോത്സുക ബാറ്റിംഗും അവസരത്തിനൊത്ത് പുറത്തെടുക്കാനുള്ള പക്വതയായിരുന്നു മധ്യനിരയിൽ അസ്ഹറിനെ വ്യത്യസ്തനാക്കിയത്. മികച്ച ഫീൽഡർ കൂടിയായിരുന്ന ഇദ്ദേഹത്തിന്റെ ക്യാച്ചുകൾ കളിയിൽ നിന്നും വിരമിക്കുവോളം റെക്കോർഡായി നിലനിന്നു. ടെസ്റ്റിൽ 105-ഉം ഏകദിനത്തിൽ 156-ഉം ക്യാച്ചുകൾ ഇദ്ദേഹം നേടിയിട്ടുണ്ട്. അപൂർവമായി ബൗൾ ചെയ്യാറുണ്ടായിരുന്ന ഇദ്ദേഹം ഏകദിനത്തിൽ 12 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് രംഗത്തുള്ള എല്ലാ രാജ്യങ്ങൾ​ക്കെതിരെയും ഇന്ത്യയിലും അതത് രാജ്യങ്ങളിലും കളിച്ച ആദ്യ ക്രിക്കറ്റർ കൂടിയാണ് അസ്ഹർ.

[തിരുത്തുക] ക്യാപ്റ്റൻ ആയി

തൊണ്ണൂറുകളുടെ തുടക്കം മുതൽ പല തവണ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു അസ്ഹറുദ്ദീൻ. 103 ഏകദിന മത്സരങ്ങളിലും 14 ടെസ്റ്റ് മത്സരങ്ങളിലും ഇദ്ദേഹത്തിന്റെ നായകത്വത്തിൽ ഇന്ത്യ വിജയംവരിച്ചു. ഇതിൽ ഏകദിന വിജയങ്ങൾ ഇന്നും മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും എത്തിപ്പിടിക്കാനാവാത്തതാണ്. നാല് ലോകകപ്പ് ക്രിക്കറ്റ് പരമ്പരകളിൽ കളിച്ചിട്ടുള്ള ഇദ്ദേഹം മൂന്നിലും (1992, 96, 99) ഇന്ത്യയെ നയിച്ചു. 1996-ൽ നടന്ന ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിലാണ് പുറത്തായത്. തൊണ്ണൂറുകളുടെ അവസാനത്തിൽ, ഫോം നഷ്ടപ്പെട്ടതിനെത്തുടർന്ന് ടീമിൽ നിന്നും പുറത്തായെങ്കിലും പിന്നീട് തിരിച്ചെത്തി. എന്നാൽ അധികകാലം ടീമിൽ തുടരാനായില്ല.

[തിരുത്തുക] വിവാദം

2000-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച കോഴ വിവാദത്തിൽ അസ്‌ഹറും പങ്കാളിയാണെന്ന് കണ്ടെത്തിയതോടെ [2]ഇദ്ദേഹത്തിന് ഐ.സി.സി.യും ബി.സി.സി.ഐ.യും ആജീവനാന്ത വിലക്കേർ​പ്പെടുത്തി[3]. ഇതോടെ അസ്ഹറിന്റെ കരിയർ ഏതാനും പ്രദർശന മത്സരങ്ങളിലൊതുങ്ങി. 2000 ജൂൺ 3-ന് ധാക്കയിൽ പാക്കിസ്ഥാനെതിരെയായിരുന്നു അവസാന മത്സരം. വിടവാങ്ങുമ്പോൾ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോർഡും ഇദ്ദേഹത്തിന്റെ പേരിലായിരുന്നു.

[തിരുത്തുക] പുരസ്കാരങ്ങൾ

ഒന്നര പതിറ്റാണ്ട് നീണ്ട ക്രിക്കറ്റ് ജീവിതത്തിനിടെ പല പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. 86-ൽ കേന്ദ്രസർക്കാർ ഇദ്ദേഹത്തിന് അർജുന അവാർഡ് നല്കി ആദരിച്ചു. 1985-ലെ 'ക്രിക്കറ്റർ ഒഫ് ദി ഇയർ' അവാർഡ്, 1991-ൽ 'വിസ്ഡൻ ക്രിക്കറ്റർ ഒഫ് ദി ഇയർ' അവാർഡ് എന്നിവയാണ് ഇദ്ദേഹത്തിനു ലഭിച്ച മറ്റു പ്രധാന പുരസ്കാരങ്ങൾ.

[തിരുത്തുക] സ്വകാര്യജീവിതം

ഭാര്യ നൗറീനെ ഉപേക്ഷിച്ച അസ്ഹർ 96-ൽ ബോളിവുഡ് നടിയും മോഡലുമായ സംഗീതബിജലാനിയെ വിവാഹം ചെയ്തു. ഇപ്പോൾ ഹൈദരാബാദിൽ ഒരു കായിക വിദ്യാഭ്യാസ സ്ഥാപനം നടത്തിവരുന്നു.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=മൊഹമ്മദ്_അസ്‌ഹറുദ്ദീൻ&oldid=1073009" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ