ജോസഫ് റബ്ബാൻ
കേരളത്തിലെ ആദ്യകാല ജൂതരിൽ പ്രധാനിയായിരുന്നു ജോസഫ് റബ്ബാൻ (ഇസുപ്പ് ഇറപ്പാൻ). എ.ഡി. നാലാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയിലെപ്പൊഴോ ആണ് ഇദ്ദേഹം കേരളത്തിൽ വന്നിറങ്ങിയത്. യെമൻ ആണ് സ്വദേശം എന്നു കരുതപ്പെടുന്നു. അന്നത്തെ ചേരരാജാവായിരുന്ന ഭാസ്ക്കർ രവിവർമ്മൻ രണ്ടാമൻ ഇദ്ദേഹത്തെ കൊടുങ്ങല്ലൂരിനടുത്ത് അഞ്ചുവന്നം എന്ന ഗ്രാമത്തിൽ നികുതിപിരിവിനും മറ്റും അധികാരങ്ങൾ നൽകിക്കൊണ്ട് നൽകിയ പ്രമാണം ജൂത ശാസനം എന്നറിയപ്പെടുന്നു. ഈ ശാസനത്തിൽ ഭൂനികുതി, വള്ളക്കരം തുടങ്ങിയവ പിരിക്കാനുള്ള അധികാരവും പല്ലക്ക് പോലെയുള്ള രാജചിഹ്നങ്ങൾ ഉപയോഗിക്കാനുള്ള അവകാശവും റബ്ബാന് നൽകിയിട്ടുണ്ട്.
ചെമ്പോലയിൽ തീർത്ത പ്രസ്തുത ശാസനം കൊച്ചിയിലെ ജൂതസമൂഹത്തിന്റെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കപ്പെട്ടു.[1]. സ്പെയിനിൽ നിന്നുള്ള ഒരു വിദേശ സഞ്ചാരി യഹൂദരുടെ രാജാവായ റബ്ബാനെ സന്ദർശിച്ചതായി പറയുന്ന ഒരു കവിത നിലവിലുണ്ട്. കൂടാതെ യഹൂദരുടെ മറ്റു ചില നാടൻ പാട്ടുകളിലും ഇദ്ദേഹം പരാമർശിക്കപ്പെടുന്നു.[2]
അവലംബം [തിരുത്തുക]
- ↑ http://www.hindu.com/2003/09/11/stories/2003091108060400.htm
- ↑ Johnson, Barbara Cottle. “The Emperor’s Welcome: Reconsideration of an Origin Theme in Cochin Jewish Folklore.” In Jews in India, edited by Thomas A. Timberg. New Delhi: Vikas, 1986.